കൊലപാതകത്തിനുശേഷവും ഒളിവു ജീവിതം അടിച്ചു പൊളിച്ച് അപ്പുണ്ണി ... ആഡംബര ബസുകളില്‍ യാത്ര, മുന്തിയ ഹോട്ടലുകളില്‍ താമസം... കൈനിറയെ പണം... ഒടുവില്‍ കാമുകിയുടെ സഹായത്തോടെ പോലീസ് ഒരുക്കിയ കെണിയില്‍... ; അപ്പുണ്ണി കുടുങ്ങിയത് ഇങ്ങനെ ...

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയശേഷം പൊലീസിനെ വെട്ടിച്ച കായംകുളം സ്വദേശി അപ്പുണ്ണിയുടെ ജീവിതം സുഖലോലുപത്തോടെ. ആഡംബര ജീവിതം അടിച്ചു പൊളിച്ചിരുന്ന അപ്പുണ്ണിയെ ഒടുവിൽ കുടുക്കിയത് കാമുകിയുടെ സഹായത്തോടെ.
മടവൂരിലെ കൊലപാതകത്തിന് ശേഷം മാര്‍ച്ച് 27ന് നാടുവിട്ട അപ്പുണ്ണി മൂന്നാഴ്ച കഴിഞ്ഞാണ് പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. കൃത്യത്തിനുശേഷം കൊലയാളി സംഘത്തിനൊപ്പം കാറില്‍ ബംഗളൂരുവിലെത്തിയ അപ്പുണ്ണി മാര്‍ച്ച് 28ന് അവിടെവച്ചാണ് സംഘത്തില്‍ നിന്ന് പിരിഞ്ഞത്. പ്രധാന പ്രതി സാലിഹിനോട് ഖത്തറിലേക്ക് മടങ്ങാന്‍നിര്‍ദേശിച്ച അപ്പുണ്ണി ചെലവിനുള്ള പണം കൂടി വാങ്ങി ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. ആദ്യം തമിഴ്‌നാട്ടിലെ സഹോദരിയുടെ വീട്ടിലെത്തിയ അപ്പുണ്ണി ഒളിവിൽ ഒളിവില്‍ പോയി.
മധുര, ധനുഷ്‌കോടി, വേളാങ്കണ്ണി ,തഞ്ചാവൂര്‍, തെങ്കാശി തുടങ്ങി പല സ്ഥലങ്ങളില്‍ മാറി മാറി താമസി ചാ ഇയാൾ. പലസ്ഥലങ്ങളില്‍ നിന്നായി സുമിത്തിനെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. സുമിത്തും എറണാകുളം സ്വദേശിനിയായ കാമുകിയും പൊലീസിന്റെ നീക്കങ്ങളും വാര്‍ത്തകളും അപ്പപ്പോള്‍ അപ്പുണ്ണിയെ അറിയിച്ചുകൊണ്ടിരുന്നു. ഇതിനിടെ സുമിത്തിന്റെ ഫോണ്‍ നിരീക്ഷിച്ച പൊലീസ് തമിഴ്‌നാട്ടിലെ പലസ്ഥലങ്ങളില്‍ നിന്നും ഇയാള്‍ക്ക് കോളുകള്‍ വരുന്നതായി മനസിലാക്കുകയും അത് അപ്പുണ്ണിയുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടെ സുമിത്ത് നിരീക്ഷണത്തിലായി.
സുമിത്തിനെ വിളിച്ച നമ്പരുകളില്‍ നിന്നെല്ലാം എറണാകുളത്തെ ഒരു നമ്പരിലേക്കും ഫോണ്‍ വന്നിട്ടുളളതായി കണ്ടെത്തിയ പൊലീസ് അപ്പുണ്ണിയുടെ ഫേസ് ബുക്ക് സുഹൃത്ത് കൂടിയായിരുന്ന യുവതിയേയും നിരീക്ഷണത്തിലാക്കി. കൊലപാതകകേസില്‍ ഗള്‍ഫില്‍ കഴിയുന്ന ഖത്തര്‍ വ്യവസായി ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താറിനേയും അപ്പുണ്ണി ഇതിനകം പലതവണ ബന്ധപ്പെട്ടിരുന്നു. ഒളിവില്‍ കഴിയാനും കേസിന്റെ ചെലവിനും ഒരു ലക്ഷത്തിലധികം രൂപ സത്താര്‍ അപ്പുണ്ണിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
ഈ പണം സുമിത് മുഖാന്തിരമാണ് അപ്പുണ്ണിയ്ക്ക് ലഭിച്ചത്. തമിഴ്‌നാട്ടില്‍ ലേത്ത് വര്‍ക്ക് ഷോപ്പ് നടത്തുന്ന സുമിത്തിന്റെ സുഹൃത്തുക്കളുടെയും സഹായത്തോടെയായിരുന്നു അപ്പുണ്ണിയുടെ ഒളിവ് ജീവിതം. എറണാകുളത്ത് നിന്ന് ഒരു വക്കീലിനെ കേസിന്റെ ആവശ്യത്തിനായി തരപ്പെടുത്താന്‍ കാമുകിയോട് അപ്പുണ്ണി നിര്‍ദേശിച്ചു. യുവതി ഹൈക്കോടതിയിലെ വക്കീലിനെ ഏര്‍പ്പാടാക്കാന്‍ പോയ വിവരവും പൊലീസിന് ലഭിച്ചു. ഇതോടെ യുവതിയുടെ സഹായത്തോടെ അപ്പുണ്ണിയെ കുടുക്കാന്‍ പൊലീസ് പദ്ധതിയിട്ടു.
കായംകുളത്ത് വച്ച് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താമെന്ന ഉറപ്പില്‍ കാമുകിയെ കൊണ്ട് അപ്പുണ്ണിയെ കായംകുളത്തേക്ക് വിളിച്ചുവരുത്തിയ പൊലീസ് സംഘം ഇവിടെ വച്ചാണ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയത്.
ചെന്നൈയില്‍ നിന്ന് നാഗര്‍കോവില്‍ തിരുവനന്തപുരം വഴിയാണ് ആഡംബര ബസില്‍ അപ്പുണ്ണി കായംകുളത്തെത്തിയത്. സാലിഹാണ് കൊലപാതകത്തിന് തന്നെ നിയോഗിച്ചതെന്നും തക്കതായ പ്രതിഫലം നല്‍കാമെന്ന് ഇയാളും ഖത്തറില്‍ കഴിയുന്ന അബ്ദുള്‍ സത്താറും വാഗ്ദാനം ചെയ്തിരുന്നുവെന്നും അപ്പുണ്ണി പൊലീസിനോട് സമ്മതിച്ചു. അപ്പുണ്ണിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് ഭാര്യാസഹോദരന്‍ സുമിത്തിനെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തലവനും കൊലപാതകത്തിന്റെ പ്രധാന സൂത്രധാരകന്‍മാരില്‍ ഒരാളുമായ ഇയാള്‍ മൂന്നാം പ്രതിയാണ്.
https://www.facebook.com/Malayalivartha

























