പരിമിതികൾക്കു നടുവിലും അടിമാലി താലൂക്ക് ആശുപത്രിക്ക് ശ്രദ്ധേയ നേട്ടം; ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് സർക്കാർ ആശുപത്രി; ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രീയ ഒരു സർക്കാർ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കുന്നത്

പരിമിതികൾക്കു നടുവിലും അടിമാലി താലൂക്ക് ആശുപത്രിക്ക് ശ്രദ്ധേയ നേട്ടം. അസ്ഥിരോഗ വിഭാഗം മേധാവി ഡോ.ഫിനിക്സ് ബേബിയുടെ നേതൃത്വത്തിൽ കാന്തല്ലൂർ സ്വദേശിയായ വീട്ടമ്മക്ക് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പൂർണ്ണ അരോഗ്യം പ്രദാനം ചെയ്തതാണ് അടിമാലി സർക്കാർ ആശു പത്രിയെ പരിമിതികൾക്കിടയിലും ശ്രദ്ധേയമാക്കിയിരിക്കുന്നത്.
അടിമാലി താലൂക്ക് ആശുപത്രിയുടെ പരിമിതികൾ ആരോഗ്യ വകുപ്പിനും ജനപ്രതിനിധികൾക്കും പുതിയൊരറിവല്ല .വേണ്ടത്ര സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ഇടുക്കിയുടെ ആരോഗ്യ മേഖലയിൽ പലതും ചെയ്യാനാവുമെന്ന് ഇവിടുത്തേ ഡോക്ടർമാരും ജീവനക്കാരും പല തവണ തെളിയിച്ചിട്ടുള്ളതാണ്. അത്തരത്തിൽ മറ്റൊരു വെളിപ്പെടുത്തൽ കൂടിയാണ് കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ ഇടുപ്പ് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ.

ഇടുപ്പുവേദനക്ക് ചികിൽസ തേടി കട്ടപ്പന ഇരുപതേക്കർ ആശൂപത്രിയിലെത്തിയ കാന്തല്ലൂർ സ്വദേശി സുധ എന്ന വീട്ടമ്മയെ ഡോക്ടർ അഭിലാഷാണ് അത്മവിശ്വാസം നൽകി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് അയച്ചത്. അസ്ഥി വിഭാഗം മേധാവി ഡോ: ഫിനിക്സ് ബേബിയുടെ നേതൃത്വത്തിലുളള സംഘം വിദഗ്ധ പരിശോധനക്ക് ശേഷം ഇടുപ്പ് മാറ്റി വയ്ക്കുവാൻ തീരുമാനിക്കുകയായിരുന്നു.

ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രീയ ഒരു സർക്കാർ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയത്.. ശസ്ത്ര ക്രിയക്ക് ശേഷം സുധ പൂർണ്ണ ആരോഗ്യവതിയായി മാറിക്കഴിഞ്ഞു. മെഡിക്കൽ കോളേജുകളിലോ മറ്റ് വൻകിട സ്വകാര്യ ആശുപത്രികളിലോ മാത്രം നടക്കുന്ന എറെ പണ ചിലവുള്ള ഈ ശസ്ത്രക്രിയ ചുരുങ്ങിയ ചെലവിൽ ലഭ്യമായതോടെ ജീവിതത്തിന് പുതിയ പ്രതീക്ഷ ലഭിച്ച സന്തോഷത്തിലാണ് സുധയും കുടുംബവുo.
https://www.facebook.com/Malayalivartha

























