ക്രിമിനൽ വക്കീൽ സിനിമാ മോഹവുമായി എത്തുന്നത് മുന്നൊരുക്കങ്ങള്‍ ഏറെയെടുത്ത് ; നിര്‍മ്മാണം, അഭിനയം, തിരക്കഥാ രചന എന്നിങ്ങിനെ വിവിധ മേഖലകളില്‍ ഇടപെട്ടുകൊണ്ട് അഡ്വ. ആളൂരിന്റെ ആദ്യ സിനിമ പ്രവേശനം ഫലം കാണുമോ ...

ക്രിമിനൽ വക്കീൽ ആളൂർ സിനിമ മേഖലയിലേക്ക്. ആളൂര്‍ കൈകാര്യം ചെയ്ത കേസുകളിൽ പ്രമാദമായ ഒന്നിന്റെ പശ്ചാത്തലമായാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തില്‍ കേസും നടപടികളും മറ്റും മുഖ്യപ്രമേയമാകുമെന്നാണ് സൂചന. ചിത്രത്തിൽ നിര്‍മ്മാണം, അഭിനയം, തിരക്കഥാ രചന എന്നിങ്ങിനെ വിവിധ മേഖലകളില്‍ ഇടപെട്ടുകൊണ്ടാണ് അഡ്വ. ആളൂരിന്റെ ആദ്യ സിനിമ പ്രവേശനം. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി എന്നാണ് ലഭിക്കുന്ന വിവരം.
ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനുമായ അഡ്വ. ബി.എ ആളൂര്‍ എന്ന ബിജു ആന്റണി തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെയാണ് സിനിമ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.
നിയമവിദ്യാര്‍ത്ഥിയാകുന്നതിനു മുമ്പേ നാടകങ്ങളില്‍ അഭിനയിച്ച അനുഭവം ആളൂരിന് സിനിമാജീവിതത്തില്‍ മുതല്‍ക്കൂട്ടാവും. കേരളോത്സവത്തില്‍ ഒരു നാടകത്തില്‍ ഇന്ദ്രന്‍ മച്ചാടിന്റെ സംവിധന മികവില്‍ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ആളൂര്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പള്ളിയില്‍ അവതരിപ്പിച്ച ഒരു നാടകത്തില്‍ പാപ്പച്ചന്‍ എന്ന ഒരു ഗുണ്ടയെ അവതരിപ്പിച്ചതിന് ഏറെ പ്രശംസ ലഭിച്ച അനുഭവവും ആളൂരിനുണ്ട്. അഭിനയത്തില്‍ മാത്രമല്ല കഥാപ്രസംഗ കലയിലും ആളൂര്‍ തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. സാംബശിവന്റെ കടുത്ത ആരാധകനായിരുന്നു ആളൂര്‍. സാംബശിവനില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ആളൂര്‍ ദാവൂദും ഗോലിയാത്തും എന്ന കഥാപ്രസംഗം സ്വന്തമായി എഴുതിയുണ്ടാക്കി വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി കൊലക്കേസുകളില്‍ പ്രതിഭാഗം വക്കീല്‍ ആയി ഹാജരയതോടെയാണ് ആളൂര്‍ ശ്രദ്ധ നേടിയിരുന്നു. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടിയും . നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ അമീറുള്‍ ഇസ്ലാമിനു വേണ്ടിയും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ ആഭിഭാഷകന്‍ എന്ന നിലയിലും ആളൂർ ശ്രദ്ധ നേടി .
ആളൂര്‍ ഡയറക്ടറായി ഒരു പുതിയ സിനിമാ കമ്പനി രൂപീകരിച്ചുതായും കൊച്ചി ,മുംബൈ,പൂണെ എന്നവിടങ്ങളിലായി സ്റ്റുഡിയോ ഫ്‌ളോറുകള്‍ തുറക്കുമെന്നും സൂചനയുണ്ട്. ആളൂര്‍ ഡയറക്ടറായി ആരംഭിക്കുന്ന നിര്‍മ്മാണ-വിതരണ കമ്ബനിയുടെ ആദ്യചിത്രം ഒരുക്കുന്നത് എഴുത്തുക്കാരനും ഫെഫ്ക മെമ്പറുമായ സലിം ഇന്ത്യയാണ്.
https://www.facebook.com/Malayalivartha

























