മോർഫ് ചെയ്ത ചിത്രങ്ങൾക്ക് പിന്നാലെ കേട്ടാലറക്കുന്ന തെറികളും ഭീഷണിയും ഒടുവിൽ കല്ലേറും ; രാജ്യത്തെ നാണം കെടുത്തുകയും നടുക്കുകയും ചെയ്ത സംഭവത്തില്‍ ഒരു കലാകാരിയുടെ പ്രതിഷേധം രേഖപ്പെടുത്തിയ ദുര്‍ഗ മാലതിക്കു നേരെ വീണ്ടും ആക്രമണം

ജമ്മുകശ്മീരിലെ കത്വയിൽ എട്ടു വയസുകാരി ബലാൽസംഘം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരിയായ ദുർഗ മാലതിയുടെ വീടിന് നേരെ ആക്രമണം. അർധരാത്രി തൃത്താലയിലെ വീടിന് നേരെ അജ്ഞാതർ കല്ലെറിയുകയായിരുന്നു . സംഭവത്തിൽ വീടിന് മുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പിന്‍റെ ചില്ലുകൾ തകർന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദുർഗമാലതി ആക്രമണ വിവരം പുറത്തുവിട്ടത്.
ഹൈന്ദവ ബിംബങ്ങളെ അപമാനിച്ചെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ ദുര്‍ഗയെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയും ഫോണിലൂടെയുമായിരുന്നു വധഭീഷണി. അശ്ലീല പരാമര്‍ശവും ഉണ്ടായി. ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സ്ത്രീത്വത്തെയാകെ അപമാനിക്കുംവിധം അസഭ്യകമന്റുകളുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തുവന്നിരുന്നു. പോസ്റ്റ് ഷെയര്‍ ചെയ്തവരെപോലും ഭീഷണിപ്പെടുത്തുംവിധമാണ് സംഘപരിവാര്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ദുര്‍ഗ മാലതിയുടെ ശരീരം മോര്‍ഫ് ചെയ്ത് വ്യാപകമായി വ്യാപമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് വീടിനു നേരെയുള്ള ആക്രമണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ഇങ്ങനെ ;
'ഇന്നലെ രാത്രി അവർ വീടിനുനേരെ കല്ലെറിഞ്ഞു.. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു... കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികൾ എന്റെ പ്രൊഫെയിലിൽ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു.. ആരെയും എന്തും പറയാം... മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാൽ മത് മതേതര പുരോഗമന കേരളത്തിൽ... അത് ഞാൻ അർഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയിൽ എനിക്കു കാണാൻ കഴിയുന്നത്... എന്താണു ഞാൻ ചെയ്ത തെറ്റ് ?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവർക്കെതിരെ ചിത്രങ്ങൾ വരച്ചു.... അത് ഒരു മതത്തിനുമെതിരല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടു വരെ ഉണ്ടായി... ഒരു ജനാധിപത്യ രാജ്യത്താണു ഞാൻ ജീവിക്കുന്നതെന്നു പലപ്പോഴും ഞാൻ എന്നെ തന്നെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുകയാണു... എനിക്ക് നീതികിട്ടിയില്ലെങ്കിൽ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും...'
https://www.facebook.com/Malayalivartha























