അഴിമതി വിരുദ്ധ പ്രതിഛായ വളർത്തിയ സി പി ഐ യുടെ പുതിയ അഴിമതി നീക്കത്തിന് സുപ്രീം കോടതിയുടെ കൊട്ട്...

വനാവകാശ നിയമം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാത്ത കേരളത്തിന് സുപ്രീം കോടതി ഫൈനടിച്ചു. 50,000 രൂപ ഫൈനടിച്ചിട്ടും വനം മന്ത്രി കെ.രാജുവിന് മിണ്ടാട്ടമില്ല. കാനം രാജേന്ദ്രൻ ഇതൊന്നും അറിഞ്ഞ മട്ടില്ല. പിണറായി വിജയൻ ഹൈദരാബാദിലായതിനാൽ ഇതൊന്നും അറിഞ്ഞ മട്ടില്ല.
സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വനാവകാശ നിയമം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകിയില്ല. മറ്റ് സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകാത്തതിൽ അത്ഭുതമില്ല. എന്നാൽ കേരളം മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല. ഇവിടം ഭരിക്കുന്നത് തൊഴിലാളി വർഗ സർക്കാരാണ്. ആദിവാസി ഉൾപ്പെടെയുള്ള അധഃസ്ഥിത ജനവിഭാഗങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള ഒരു സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടി നിലകൊള്ളേണ്ട സർക്കാർ വനാവകാര നിയമം അട്ടിമറിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ കോടതിക്കെതിരെ നിലകൊള്ളുന്നത് തെറ്റ് തന്നെയാണ്.
പ്രത്യേകിച്ച് ഒരു ആദിവാസി യുവാവ് പട്ടിണി കിടന്ന് മരിച്ച സംസ്ഥാനത്ത്.
വനാവകാശ നിയമം അട്ടിമറിക്കുന്നത് തല്പര കക്ഷികൾക്ക് വേണ്ടിയാണ്. വനം ആദിവാസികൾക്കുള്ളതാണ്. എന്നാൽ ആദിവാസി നിയമങ്ങൾ അട്ടിമറിച്ച് സ്വദേശികൾക്കും കൈയേറ്റക്കാർക്കും വനം പതിച്ചു നൽകാനാണ് ഇടതു വലതു സർക്കാരുകൾ എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്. കസ്തൂരി രംഗൻ , ഗാഡ്ഗിൽ റിപ്പോർട്ടുകൾ വനം പതിച്ചു നൽകുന്നതിന് എതിരെയുള്ളതാണ്. എന്നാൽ കസ്തൂരി രംഗൻ ,ഗാഡ്ഗിൽ റിപ്പോർട്ടുകൾ തള്ളണമെന്നാണ് മാറി മാറി വരുന്ന സർക്കാരുകളുടെ നിലപാട്. അതായത് വനം വനവാസികൾ അല്ലാത്തവർക്ക് പതിച്ചുനൽകുകയാണ് ലക്ഷ്യം.
ബിനോയ് വിശ്വത്തിന്റെ പിൻഗാമിയാണ് കെ.രാജു. എന്നാൽ ബിനോയ് വിശ്വത്തിന്റെ നിലപാടല്ല രാജുവിനള്ളത്. ബിനോയ് വനം മന്ത്രിയായിരുന്നപ്പോൾ വെളിയം ഭാർഗവനും ചന്ദ്രപ്പനുമൊക്കെയാണ് സി പി ഐ യെ നയിച്ചിരുന്നത്. നേതാക്കൾക്കും കാനത്തെ പോലെ പണമായിരുന്നില്ല ലക്ഷ്യം. അവർ ആദർശ ശുദ്ധിയുള്ളവരായിരുന്നു. എന്നാൽ കാനം വനം പതിച്ചു കൊടുക്കാൻ താത്പര്യപ്പെടുന്നു. അതിനുള്ള നീക്കങ്ങളാണ് അദ്ദേഹം യു ഡി എഫ് ഭരണകാലത്ത് മുണ്ടക്കയത്തെ എസ്റ്റേറ്റുകളിൽ കാണിച്ചത്. റ്റി.ആർ.ആന്റ് റ്റി എസ്റേററ്റ് ഉടമക്ക് വേണ്ടിയാണ് കാനം നിലകൊണ്ടത്. ഇതിനെതിരെ സമരം ചെയ്ത ബിജിമോളെ ഒതുക്കിയത് കാനമാണ്.
വനാവകാശ നിയമത്തിൽ വെള്ളം ചേർക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. ഇത്തരത്തിൽ വെള്ളം ചേർത്താൽ വനം അന്യാധീനപ്പെടും. വനം അന്യാധീനപ്പെട്ടാൽ അവിടം കൈയേറും. ഓരോ തുണ്ട് സർക്കാർ ഭൂമി കൈയേറുമ്പോഴും നേതാക്കളുടെ പോക്കറ്റിലെത്തുന്നത് കോടികളാണ്. സ്വാഭാവികമായും സി പി എമ്മിനും വിഹിതം വന്നു ചേരും. അതു കൊണ്ട് തന്നെ അവർ എതിർത്തില്ല.
സി അച്ചുതമേനോന്റെയും പി കെ വി യുടെയും പി എസ് ശ്രീനിവാസന്റെയും പാർട്ടിയാണ് ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തുന്നതെന്നോർക്കുമ്പോൾ മലയാളികൾ ലജ്ജിച്ച് തല താഴ്ത്തണം.
https://www.facebook.com/Malayalivartha























