കൊച്ചി പി എസ് മിഷൻ ആശുപത്രിയിൽ കുട്ടിക്ക് കാല് മാറി ശസ്ത്രക്രിയ; ആശുപത്രി പി ആർ ഒ ക്രിസ്റ്റഫറുടെ പ്രതികരണം മലയാളി വാർത്തയോട്

കുട്ടിയുടെ കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി സ്വകാര്യ ആശുപത്രി അധികൃതര്‍. കൊച്ചി പിഎസ് മിഷന്‍ ആശുപത്രി പിആര്‍ഒ യാണ് മലയാളി വാര്‍ത്തയോട് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. ഫിസ്റ്റുല ബാധിച്ച കുട്ടി ആറ് മാസം മുമ്പാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിത്. തുടര്‍ ചികിത്സയ്ക്കായി കഴിഞ്ഞ ആഴ്ച്ച വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. മലദ്വാരത്തിന് സമീപമായി പഴുപ്പ് നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇത് നീക്കം ചെയ്യാനായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടയിലാണ് പഴിപ്പ് ഇരുവശത്തേക്കും നിറഞ്ഞതായി ഡോക്ടര്‍ മനസിലാക്കിയത്. തുടര്‍ന്ന് അതും നീക്കം ചെയ്തു.
മറ്റൊരു ശസ്ത്രക്രിയ കൂടി ഉണ്ടായിരുന്നതിനാല്‍ ഇക്കാര്യം കുട്ടിയുടെ രക്ഷകര്‍ത്താക്കളെ നേരിട്ട് അറിയിക്കുന്നതിന് ഡോക്ടര്‍ക്ക് കഴിഞ്ഞില്ല. കുട്ടി വാര്‍ഡിലെത്തിയപ്പോള്‍ കുട്ടിയുടെ കാലുകളില്‍ തുന്നികെട്ടിയ കാര്യം അമ്മയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവിനെയും ബന്ധുക്കളേയും ഇക്കാര്യം കുട്ടിയുടെ അമ്മ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഇവരാണ് കാല് മാറി ശസ്ത്രക്രിയ നടത്തിയെന്ന ആരോപണമുയര്‍ത്തിയതെന്ന് ആശുപത്രി പിആര്‍ഒ പറഞ്ഞു.
വലതുടയിലെ പഴുപ്പ് മാറ്റാനെത്തിയ പെൺകുട്ടിയുടെ ഇടതു തുടയിൽ ശസ്ത്രക്രിയ നടത്തിയെന്ന് രക്ഷിതാക്കാൾ പൊലീസിൽ പരാതി നൽകിയത്
പതിനഞ്ചുകാരിയായ പെൺകുട്ടിയെയാണ് സ്ഥാനം മാറി ശസ്ത്രക്രിയ നടത്തിയത്.കൊച്ചി മരടിലെ പി.എസ്.മിഷൻ ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. വലത് തുടയിലെ പഴുപ്പിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക് പന്ത്രണ്ടരയോടെയാണ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha


























