മുതലാളിയുമായി തൃത്താലക്കാരിയുടെ വഴിവിട്ട ബന്ധം തുടങ്ങിയത് മൊയ്തീൻകുട്ടിയുടെ വാടക വീട്ടിൽ നിന്ന്; ഇടയ്ക്കിടയ്ക്ക് മൊയ്തീൻകുട്ടിയുമായി സിനിമ കാണാന്‍ പോകും: മുതലാളിയുടെ കൈക്രിയയിൽ തനിക്ക് പരാതിയില്ല!! മകളെ മൊയ്തീന്‍ ഉപദ്രവിക്കുന്നത് കണ്ടില്ലെന്നും യുവതി, കൈവിരലുകൾ കൊണ്ട് മണിക്കൂറുകളോളം അമ്മയെയും മകളെയും പീഡനത്തിനിരയാക്കിയ മൊയ്തീൻ കുട്ടിയെ പരിശുദ്ധനാക്കി ഞെട്ടിക്കുന്ന മൊഴി പുറത്ത്

എടപ്പാളില്‍ തീയറ്ററില്‍ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണ സംഘം അമ്മയുടെ മൊഴിയെടുത്തപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. തന്റെ രഹസ്യഭാഗങ്ങളില്‍ കൂടെയുണ്ടായിരുന്ന മൊയ്തീന്‍കുട്ടി കൈക്രിയ നടത്തിയതില്‍ പരാതിയില്ലെന്ന നിലപാടിലാണ് തൃത്താല സ്വദേശിനിയായ വീട്ടമ്മ. മകളെ ഉപദ്രവിക്കുന്നത് താന്‍ കണ്ടില്ലന്ന് പൊലീസിന് മൊഴിയില്‍ ഇവര്‍ സൂചിപ്പിച്ചതായും അറിയുന്നു. വര്‍ഷങ്ങളായി മൊയ്തീനെ അറിയാമെന്നും ഇടയ്ക്കിടെ ഇയാളുടെ കൂടെ സിനിമയ്ക്ക് പോയിരുന്നതായും ഇവര്‍ പൊലീസില്‍ വെളിപ്പെടുത്തിയതായും അറിയുന്നു.
ഇതോടെ സംഭവത്തില്‍ കുട്ടിയുടെ രഹസ്യമൊഴിയെ അടിസ്ഥാനമാക്കി നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്. പെൺകുട്ടിയുടെ അമ്മയിൽ നിന്ന് പോലീസ് മൊഴിയെടുക്കുന്നത് തുടരുകയാണ്. പീഡനത്തിന് ഇരയായ കുട്ടിയും കുടുംബവും കഴിഞ്ഞത് പ്രതി മൊയ്തീന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പീഡനം നടന്നത് കുട്ടിയുടെ അമ്മയുടെ അറിവോടെയാണെന്നാണ് പ്രാഥമിക നിഗമനം. ഇതിനു മുമ്പും മാതാവിന്റെ അറിവോടെ പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയിരിക്കാമെന്നാണ് സൂചന. ഇതേക്കുറിച്ച് കുട്ടിയോടു കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുമെന്ന് പോലീസ് പറഞ്ഞു.
അതേസമയം വനിതാകമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ സംഭവം നടന്ന എടപ്പാളിലെ തിയറ്റര്‍ സന്ദര്‍ശിച്ചു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതിപ്പെടാന്‍ തയാറായ തിയറ്റര്‍ ഉടമകളെ അധ്യക്ഷ അഭിനന്ദിച്ചു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയേയും മാതാവിനേയും വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്നാല്‍ ഇനി നടപടിയെടുക്കേണ്ടത് പോലീസാണെന്നും പെണ്‍കുട്ടിയുമടയും മാതാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തുമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.
റെസ്‌ക്യൂഹോമിലേക്ക് മാറ്റിയ പത്തുവയസുകാരിയെ വനിതാ കമ്മീഷന്‍ ഇന്നു സന്ദര്‍ശിക്കും. കേസില്‍ അറസ്റ്റിലായ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെ ഇന്ന് പൊന്നാനികോടതിയില്‍ ഹാജരാക്കും. തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീന്‍കുട്ടിയെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാനോ പ്രതിയെ പിടികൂടാനോ പോലീസ് തയാറായില്ല.
ഇടപ്പാളിലെ തിയറ്ററില്‍ പത്തു വയസുകാരി പീഡനത്തിനിരയാകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് ചാനലുകള്‍ പുറത്തുവിട്ടത്. ഇതിനുപിന്നാലെ പ്രതി പിടിയിലായി. ഗുരുതരമായ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്‌ഐ ബേബിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. തിയറ്ററില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ പെണ്‍കുട്ടിയുടെഅമ്മയാണെന്നും പിന്നീട് പോലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള അമ്മയ്ക്കു മനസിലായിട്ടുണ്ട് എന്ന് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.
https://www.facebook.com/Malayalivartha


























