പലനാൾ പീഡനം തിരിച്ചറിഞ്ഞ അമ്മ പുറത്ത് പറയാതിരുന്നത് കുട്ടിയുടെ ഭാവിയെക്കരുതി ; പോലീസിനെ സ്വാധീനിച്ചു പീഡന വിവരം ഒതുക്കിത്തീർത്തു പ്രതിയും ; ഒടുവിൽ കേരളത്തെ ലജ്ജിപ്പിക്കുന്ന ബാലപീഡനം പുറത്തുകൊണ്ടുവന്നത് തീയറ്റർ ഉടമ

എടപ്പാളിലെ തിയറ്ററിനുള്ളിലെ ബാലപീഡനത്തില്‍ പ്രതി മൊയ്തീന്‍ കുട്ടി പോലീസിനെ സ്വാധിനിക്കാന്‍ ശ്രമിച്ചെന്ന് വ്യക്തം. തിയറ്ററില്‍ മൊയ്തിന്‍ കുട്ടിേെയാടൊപ്പമുണ്ടായിരുന്ന കുട്ടിയുടെ അമ്മയുടെ അറിവോടെ നേരത്തെയും പീഡനം നടന്നെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കുട്ടിയുടെ അമ്മയുടെ മൊഴിയെടുത്ത അന്വേഷണസംഘത്തിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്.
കുട്ടിയുടെ അമ്മ പീഡനത്തെ കുറിച്ചറിഞ്ഞിരുന്നെങ്കിലും പുറത്ത് പറയാത്തത് കുട്ടിയുടെ ഭാവിയെക്കരുതിയാണെന്ന ന്യായമാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത പോലീസ് നടപടി മൊയ്തീന്‍ കുട്ടിയുടെ സ്വാധിനത്തിന് വഴങ്ങിയാണെന്ന് വ്യക്തമായതോടെ പോലീസിനെതിരെ പ്രതിഷേധവും ശക്തമാവുകയാണ്.
അതേസമയം കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറിയ തിയറ്റര്‍ ഉടമയെ വനിതാ കമ്മീഷന്‍ അഭിനന്ദിച്ചു. അതിനിടെ മൊയ്തീന്‍ കുട്ടിയുടെ സ്വാധീനത്തിന് വഴങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിഎടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നിട്ടുണ്ട്. കേസെടുക്കാന്‍ മടിച്ച പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് രമേശ് ചെന്നിത്തല ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും മലപ്പുറം എസ്പിക്കും കത്ത് നല്‍കിയിട്ടുണ്ട്. വകുപ്പ് തല നടപടികള്‍ക്ക് പുറമേ ക്രിമിനല്‍ നടപടികളും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.
https://www.facebook.com/Malayalivartha


























