പെരിയാര്‍ കടുവാ സങ്കേതത്തില്‍ പക്ഷി സർവ്വേയ്ക്ക് തുടക്കമായി; നിരീക്ഷണം രണ്ടു വർഷങ്ങൾക്കു ശേഷം

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ പക്ഷി സര്‍വേക്ക് തുടക്കമായി. പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെയും അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെയും നേതൃത്വത്തിലാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ പക്ഷി നിരീക്ഷണ സംഘങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന സര്‍വേ നാളെ സമാപിക്കും.
കേരളത്തില്‍നിന്നു തമിഴ്‌നാട്ടില്‍നിന്നുമായി 150-ല്‍പ്പരം നിരീക്ഷകര്‍ റേഞ്ച് ഫോറസ്‌റ്റര്‍മാരായ എം.ജി വിനോദ്‌കുമാര്‍, ജോജി ജോണ്‍, പ്രിയ ടി.ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ 21 ഗ്രൂപ്പുകളായി തിരിഞ്ഞാണ് നിരീക്ഷണം നടത്തിവരുന്നത്. 2016-ലാണ് അവസാനമായി സങ്കേതത്തില്‍ പക്ഷികളുടെ സര്‍വേ നടത്തിയത്. അന്ന് 240-ല്‍പ്പരം ഇനം പക്ഷികളെ വനത്തില്‍ കണ്ടെത്തിയിരുന്നു.
രണ്ടുവര്‍ഷം പിന്നിടുമ്പോൾ കൂടുതല്‍ ഇനം പക്ഷികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സംഘം. എന്നാല്‍ മെയ് മാസത്തില്‍ സാധാരണയായി ദേശാടന പക്ഷികളുടെ സാന്നിധ്യം സങ്കേതത്തില്‍ കുറവായിരിക്കുമെന്നും ഇവര്‍ പറയുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഇ.ഡി.സി അംഗങ്ങളുടെ കുടുംബങ്ങളില്‍ നിന്നുള്ള 25-ഓളം വിദ്യാര്‍ഥികളും വോളന്റിയര്‍മാരായി പങ്കെടുക്കുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഇസ്‌റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ ശില്‍പ വി. കുമാര്‍ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു.
https://www.facebook.com/Malayalivartha


























