ആദ്യ ശമ്പളവുമായെത്തിയ യുവതിയെ കാത്തിരുന്നത് ഭര്‍ത്താവിന്റെ കൊലക്കത്തി ;നിനക്കെന്ന വേണ്ടല്ലേടീ എന്നലറിക്കൊണ്ട് വയറ്റില്‍ കത്തി കുത്തി കയറ്റി ; സുമിനയുടെ മരണത്തിന് കാരണമായത് ഭർത്താവിന്റെ സംശയരോഗം

ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നതിന് കാരണം സംശയ രോഗമെന്ന് പൊലീസ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കേരളപുരം വേലംകോണം ജയശ്രീ നിവാസില്‍ വാടകയ്ക്കു താമസിക്കുന്ന ചന്ദനത്തോപ്പ് മാമൂട് വിളയില്‍വീട്ടില്‍ (സുമിനാ മന്‍സിലില്‍) നുജുമുദ്ദീന്റെ മകള്‍ സുമിന (29) യാണു കൊല്ലപ്പെട്ടത്.
ഭര്‍ത്താവ്, ഇടപ്പള്ളിക്കോട്ട മല്ലശേരി വടക്കതില്‍ നിഷാദിനെ (29) യാണു നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. പൊലീസ് പറയുന്നത്: അഞ്ചു വര്‍ഷം മുന്‍പ് വിവാഹിതരായ സുമിനയും നിഷാദും ഒന്‍പതു മാസമായി പിണങ്ങി കഴിയുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി സുമിനയുടെ വീട്ടിലെത്തിയ നിഷാദ് ഭാര്യയുമായി വഴക്കിട്ടു. ഇതിനിടെ സുമിനയെ മര്‍ദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് വയറ്റില്‍ കുത്തുകയുമായിരുന്നു. കുത്തിയശേഷവും സുമിനയെ വലിച്ചിഴച്ചു ക്രൂരമായി മര്‍ദിച്ചു.
സുമിന നിലവിളിച്ചതോടെയാണു കുത്തേറ്റ വിവരം വീട്ടുകാര്‍ അറിയുന്നത്. നാട്ടുകാര്‍ സുമിനയെ മേവറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. കൊല്ലത്തെ ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിലെ ജീവനക്കാരനാണു നിഷാദ്. സംഭവശേഷം കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ മര്‍ദനമേറ്റ നിഷാദ് പൊലീസ് കസ്റ്റഡിയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജീവിതത്തിലെ ആദ്യശമ്ബളം വാങ്ങിയതിന്റെ സന്തോഷത്തിനിടെയാണു സുമിനയെത്തേടി മരണമെത്തിയത്.
ഒരു മാസം മുന്‍പ് സുമിന കേരളപുരത്തെ ആയുര്‍വേദ ഔഷധശാലയില്‍ ജോലിക്കു ചേര്‍ന്നിരുന്നു. കഴിഞ്ഞദിവസമാണ് ആദ്യശമ്ബളം ലഭിച്ചത്. ഇതില്‍നിന്നു നല്‍കിയ പണവുമായി സഹോദരന്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പോയ സമയത്താണു സുമിനയ്ക്കു കുത്തേറ്റത്. പിണങ്ങിക്കഴിയുന്നതിനിടെ നിഷാദ് നിത്യവും സുമിനയെ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സംശയ രോഗിയായ നിഷാദ് നിത്യവും സുമിനയെ മര്‍ദ്ദിച്ചിരുന്നു. ഇത് മൂലമാണ് സ്വന്തം വീട്ടിലേക്ക് സുമിന മടങ്ങിയത്.
എന്നിട്ടും ഫോണിലൂടെ വിളിച്ച് ഭീഷണി മുഴക്കുന്നതും പതിവായിരുന്നു. വിവാഹ മോചനത്തിനായി കേസ് നല്‍കാനിരിക്കുകയായിരുന്നു. സുമിനയെ കുത്തി വീഴ്‌ത്തുമ്ബോള്‍ നിനക്കെന്നെ വേണ്ട അല്ലേടീ എന്ന് ഇയാള്‍ അലറിവിളിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























