Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

നിപാ വൈറസ് ബാധയുടെ ഉറവിടം കിണര്‍വെള്ളമാകാമെന്നു നിഗമനം; പകർച്ചയ്ക്ക് കാരണം ദ്രവങ്ങള്‍ സ്പര്‍ശനത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്നത് ; വായുവിലൂടെ വളരെ ദൂരം വൈറസ് എത്തുന്നില്ല എന്നതുകൊണ്ട് ജനങ്ങള്‍ പരിഭ്രമിക്കേണ്ട കാര്യമില്ലന്നു ആരോഗ്യമന്ത്രി

21 MAY 2018 02:05 PM IST
മലയാളി വാര്‍ത്ത

നിപാ വൈറസ് ബാധയുടെ ഉറവിടം കിണര്‍വെള്ളമാകാമെന്നു ആരോഗ്യമന്ത്രി കെകെ ശൈലജ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. വവ്വാലുകളെ ഇവിടെ കാണാനായതാണ് ഇത്തരത്തിലൊരു നിഗമനത്തിനു കാരണം.

ആദ്യ മരണം ചങ്ങരോത്ത് ഉണ്ടാവുകയും അതേ അവസ്ഥയില്‍ രണ്ടാമത്തെ ആള്‍ മരിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ തന്നെ സംശയങ്ങള്‍ ഉയര്‍ന്നതായും മരിച്ച വ്യക്തിയുടെ ശരീരത്തിലെ സാമ്പിളുകള്‍ മണിപ്പാലിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് ഉടന്‍ തന്നെ അയച്ചുകൊടുക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി.

നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധനക്കു ശേഷം മാത്രമേ വൈറസിനെ കുറിച്ച്‌ സ്ഥിരീകരിക്കാന്‍ കഴിയുമായിരുന്നുള്ളു. ഇതുമായി ബന്ധപ്പെട്ട് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വളരെ വേഗത്തില്‍ പരിശോധന നടക്കുകയും ഇന്നലെ വൈകുന്നേരത്തോടെ നിപാ വൈറസാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. എല്ലാവരേയും ഇത് അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ മരണം ഉണ്ടായപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരുമായും എന്‍സിഡിസിയുമായും ആരോഗ്യവകുപ്പ് ബന്ധപ്പെട്ടു.

മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡോ. അരുണിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിന്റെ പരിശോധനയിൽ വീടിന്റെ പരിസരത്തെ കിണറില്‍ വവ്വാല്‍ ഉണ്ടായതായി കണ്ടെത്താനായി. ഇത് രോഗം പടരാന്‍ കാരണമായതെന്നാണ് നിഗമനം.

വവ്വാലിനെ തന്നെ പരിശോധിച്ച്‌ കൂടുതല്‍ പഠനം നടത്താന്‍ ശ്രമിക്കുന്നുണ്ട്. വീടിന് പരിസരത്തെ മാങ്ങയടക്കമുള്ള പഴങ്ങള്‍ പരിശോധിക്കാന്‍ വൈറോളജി വകുപ്പിലേയ്ക്ക് അയച്ചു. നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് വൈറസ് പകരുന്നത്. ദ്രവങ്ങള്‍ സ്പര്‍ശനത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്നതാണ്‌ പകര്‍ച്ചയ്ക്ക് കാരണമാകുന്നത്. അതേസമയം വായുവിലൂടെ വളരെ ദൂരം വൈറസ് എത്തുന്നില്ല അതുകൊണ്ടുതന്നെ ജനങ്ങള്‍ പരിഭ്രമിക്കേണ്ട കാര്യമില്ലന്നും മന്ത്രി വിശദീകരിച്ചു.

സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവരില്‍ നിപാ വൈറസ് ബാധയുണ്ടെന്ന് സംശയമുണ്ടാകുന്ന ഘട്ടത്തില്‍ പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി ചികിത്സ നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ ലഭ്യമാക്കാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കി. വിദേശ രാജ്യങ്ങളില്‍ നിപാ ഉണ്ടായപ്പോള്‍ എന്തെല്ലാം സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു എന്നത് പരിശോധിച്ച്‌ അതനുസരിച്ച്‌ ഇവിടെയും നടപടികള്‍ സ്വീകരിക്കും.

വവ്വാല്‍ കടിച്ച ഭാഗം ചെത്തിക്കളഞ്ഞ് പഴങ്ങള്‍ ഭക്ഷിക്കുന്ന രീതി ഒഴിവാക്കുക. പഴങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകി കഴിക്കുക തുടങ്ങി പ്രശ്‌നത്തെ നേരിടാനും ജനങ്ങളെ ബോധവത്കരിക്കാനും എല്ലാമാര്‍ഗ്ഗങ്ങളും സ്വീകരിക്കും. കേന്ദ്ര സംഘം ഇന്ന് ഉച്ചയോടെ എത്തിച്ചേരും. എന്‍സിഡിസിയുടെ ഡയറക്ടറും ഉദ്യോഗസ്ഥരുമാണ് ആദ്യ സംഘത്തില്‍ എത്തുന്നത്. നാളെയും ഒരു സംഘം എത്തും. മൈക്രോ ബയോളജി വിദഗ്ധരും ഇതിലുണ്ട്.

എട്ടുപേരാണ് നിപാ ലക്ഷണങ്ങളുമായി ഇപ്പോള്‍ ആശുപത്രിയിലുള്ളത്. ചെസ്റ്റ് ഐസിയുവില്‍ മൂന്ന് പേരുണ്ട്. പേ വാര്‍ഡില്‍ ഒബ്‌സര്‍വേഷനില്‍ മൂന്ന് പേരുണ്ട്. രണ്ട് പേര്‍ ബേബി മേമ്മോറിയല്‍ ആശുപത്രിയില്‍.

നഴ്‌സ് മരിച്ചത് നിപാ മൂലമാണെന്ന് പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാകു. നിപാ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംശയാസ്പദമായ കേസാണെങ്കില്‍ പോലും സുരക്ഷിതമായാണ് സംസ്‌കരിക്കേണ്ടത്. അതിനാല്‍ തന്നെ നഴ്‌സിന്റെ കുടുംബവുമായി ബന്ധപ്പെട്ട് അവരുടെ അനുവാദത്തോടെയാണ് ഇത്തരത്തില്‍ സംസ്‌കരിക്കാന്‍ തീരുമാനമെടുത്തതെന്നും മന്ത്രി കെകെ ശൈലജ വിശദീകരിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (15 minutes ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (54 minutes ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (1 hour ago)

ഗാസ ചാരക്കൂമ്പാരം  (1 hour ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (1 hour ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (2 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (2 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (2 hours ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (2 hours ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (2 hours ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (2 hours ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (3 hours ago)

Malayali Vartha Recommends