മരണം ഏറ്റുവാങ്ങിയ പ്രിയ മാലാഖയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹ പ്രവർത്തകർ; അമ്മയ്ക്ക് അന്ത്യചുംബനം നൽകാനാകാതെ പിഞ്ച് കുഞ്ഞുങ്ങളും

നിപ്പാ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ച നഴ്സ് മരിച്ചത് വിശ്വസിക്കാനാകാതെ പേരാമ്പ്ര താലൂക്കാശുപത്രിയും ജന്മനാടായ ചെമ്പനോടയും. ഇന്നു പുലര്‍ച്ചെ ഒന്നോടെയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിനി മെഡിക്കല്‍ കോളജില്‍ മരിച്ചത്. നിപ്പാ വൈറസ് ബാധിച്ചാണ് മരണമെന്ന സംശയത്താല്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാതെ സംസ്‌കകരിക്കുകയായിരുന്നു. പിഞ്ചു മക്കള്‍ക്കു അമ്മയുടെ മുഖമൊന്നു അവസാനമായി കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. തേങ്ങലടക്കാനാവാതെയാണ് ബന്ധുക്കളും നാട്ടുകാരുമുള്ളത്.
നിപ്പ ബാധിച്ച് മരണപ്പെട്ടവരെ ചികിത്സിക്കുന്നതിനിടെയാണ് ലിനി എന്ന എന്‍ആര്‍എച്ച്എം നഴ്സ് മരണപ്പെട്ടത്. പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിയുടെ വിയോഗം ഒരു രക്തസാക്ഷിത്തമാണെന്നാണ് നഴ്സിങ് സമൂഹം പറയുന്നത്.
സര്‍ക്കാര്‍ ആശുപത്രിയിലെ ജോലിയാണെങ്കിലും മതിയായി സുരക്ഷയില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. അത്തരത്തില്‍ മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വന്നതാണ് ലിനിയുടെ ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയത്. എന്‍ആര്‍എച്ച്എം മുഖേനയാണ് ഇവര്‍ക്ക് നിയമനം ലഭിച്ചിരുന്നത്. പിഎസ്ഇ വഴി നിയമിതരായ നഴ്സുമാരേക്കാള്‍ കുറഞ്ഞ ശമ്ബളമായിരുന്നു അതിനാല്‍ ഇവര്‍ക്കും ലഭിച്ചിരുന്നത്. പറക്കമുറ്റാത്ത രണ്ട് കുട്ടികളുടെ മാതാവ് കൂടിയായിരുന്നു ലിനി. ഇവരുടെ വിയോഗത്തോടെ ആ കുഞ്ഞുങ്ങള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ അമ്മയെ നഷ്ടമായി.
നിപ്പ ബാധിച്ച് മരിച്ച രോഗിയെ ശുശ്രൂഷിച്ചിരുന്ന ലിനിയെ മരണം തേടിയെത്തിയത് അതേ രോഗം പടര്‍ന്നുപിടിച്ചാണ്. മരിച്ച ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്തബന്ധുക്കളെ മാസ്‌ക്ക് ധരിച്ച് മൃതദേഹം കാണാന്‍ അനുവദിച്ചു. എങ്കിലും മക്കള്‍ക്ക് ഒരു അന്ത്യചുംബനം നല്‍കാനുള്ള അവസരം പോലു ലഭിക്കാതെയാണ് ലിനി യാത്രയായത്. രാത്രി രണ്ട് മണിയോടെ മരിച്ച ലിനിയെ കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ ഉടനടി സംസ്‌ക്കരിക്കുകയായിരുന്നു. രാത്രി തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. രോഗം പകരുമോ എന്ന ഭയത്തിലാണ് പൊടുന്നനെ സംസ്‌കരിച്ചത്.
രോഗവുമായി ഹോസ്പിറ്റലില്‍ വരുന്നവരെ സ്വന്തം അച്ഛനും അമ്മയുമായി കണ്ടു കൊണ്ടാണ് ഓരോ നഴ്സുമാരും ജോലിയിടുക്കുന്നത്, അതുകൊണ്ട് തന്നെ ഡോക്ടര്‍മാരെക്കാള്‍ വൈറസ് പെട്ടന്ന് പിടിപെടുവാന്‍ നഴ്സുമാര്‍ക്ക് സാധ്യത കൂടുതലാണ്. ഗവണ്മെന്റ് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് വേണ്ടത്ര പ്രൊട്ടക്ഷന്‍ കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുതായി നഴ്സുമാരുടെ സംഘടനകളും അഭിപ്രായപ്പെടുന്നു. രണ്ടു കുട്ടികളുടെ മാതാവാണ് മരണപ്പെട്ട ലിനി. നേരത്തെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ലിനി. ഒരു വര്‍ഷം മുമ്ബാണ് പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ നിയമിതയായത്. ലിനിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























