ഇനി കരയാൻ ഈ വീട്ടിൽ കണ്ണീരില്ല; പ്രാർത്ഥന ഫലിച്ചില്ല, നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന പന്തിരിക്കര സ്വദേശി മൂസയും മരണത്തിന് കീഴടങ്ങി: ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി

സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്തിരിക്കര സ്വദേശി മൂസയാണ് മരിച്ചത്. മൂസയുടെ മക്കളായിരുന്ന സാബിത്തും സാലിഹും നിപ ബാധിച്ച് നേരത്തെ മരിച്ചിരുന്നു. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഒരു കുടുംബത്തില്‍ നിന്ന് മൂസയുള്‍പ്പടെ നാല് പേരാണ് നിപ ബാധിച്ച് മരിച്ചിരിക്കുന്നത്. സാബിത്താണ് രോഗവാഹകനെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
അതേസമയം, ഇതുവരെ 13 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കു കൂടി നിപ്പ വൈറസ് ബാധ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. നേരത്തെ മരിച്ച മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശി ഷിജിതയുടെ ഭര്‍ത്താവ് ഉബീഷിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, നിപ്പ ബാധിതരായി ചികില്‍സയിലുള്ളവരുടെ എണ്ണം മൂന്നായി. മറ്റു രണ്ടുപേര്‍ സ്വകാര്യ ആശുപത്രിയിലാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൂന്നു പേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടുപേരെയും ഇന്നലെ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. നിപ്പ ബാധിച്ചു മരിച്ച തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശി സിന്ധുവിന്റെ ഭര്‍ത്താവ് സുബ്രഹ്മണ്യനാണ് കോഴിക്കോട് ചികിത്സസ തേടിയവരിലൊരാള്‍. ഇവിടെ ആകെ 17 പേരാണ് ചികിത്സയിലുള്ളത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ള രണ്ട് പേരും കോഴിക്കോട്ട് നിന്നെത്തിയവരാണ്. പേരാമ്ബ്രയില്‍നിന്നു കടുത്തുരുത്തിയില്‍ വിവാഹനിശ്ചയത്തിനെത്തിയ അന്പത്തിയേഴുകാരനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി നഴ്സുമാണ് ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha