കേരളത്തിലെ ആരോഗ്യമേഖല രാജ്യത്തിന് തന്നെ മാതൃക ; ഉദാഹരണമാണ് സംസ്ഥാനം നിപ്പയെ നേരിട്ട രീതി ; കഫീല്‍ഖാന്‍ കേരളത്തിലേക്ക് വരുന്നത് രാഷ്ട്രീയ ആവശ്യത്തിനായിരിക്കാമെന്ന് ഐഎംഎ

കേരളത്തില്‍ നിപ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് യുപിയിലെ ഡോക്ടറായ കഫീല്‍ ഖാന്‍ നിപ് വൈറസ് രോഗബാധിതര്‍ക്കിടയില്‍ സേവനമനുഷ്ഠിക്കാന്‍ കേരളത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.
എന്നാല്‍ കഫീല്‍ ഖാന്റെ സേവനം നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമില്ലെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ). 'ഏതൊരു പൗരനെപ്പോലെയും രാജ്യത്തിന്റെ ഏത് കോണിലും ജോലി ചെയ്യാനുള്ള അവകാശം കഫീല്‍ ഖാനുമുണ്ട്. എന്നാല്‍ കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് കഫീല്‍ഖാന്റെ ചികിത്സാ പരിശീലനം ഒരു തരത്തിലും ആവശ്യമില്ല. അദ്ദേഹത്തിനേക്കാളും പതിന്‍മടങ്ങ് ചികിത്സാ പ്രാവീണ്യമുള്ളവരാണ് ഇവിടുത്തെ ഡോക്ടര്‍മാര്‍. അദ്ദേഹത്തിന് ഇങ്ങോട്ട് വരാം, ഞങ്ങളില്‍ നിന്ന് പഠിക്കാം'- എന്ന് ഡോക്ടര്‍ എന്‍ സുല്‍ഫി പറഞ്ഞു.
കേരളത്തിലെ ആരോഗ്യമേഖല രാജ്യത്തിന് തന്നെ മാതൃകയാണെന്നാണ് ഡോക്ടര്‍ എന്‍ സുല്‍ഫി പറയുന്നത്. ഉദാഹരണമാണ് സംസ്ഥാനം നിപ്പയെ നേരിട്ട രീതി. പുതിയ രോഗങ്ങളെ കണ്ടെത്താല്‍ മറ്റ് രാജ്യങ്ങള്‍ നിരവധി മാസങ്ങളെടുത്തപ്പോള്‍ കേരളത്തിലെ ഡോക്ടര്‍മാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിപ്യെ പിടികൂടി.
അതേസമയം കഫീല്‍ ഖാൻ കേരളത്തിലേക്ക് വരുന്നത് രാഷ്ട്രീയ ആവശ്യത്തിനായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha