പോലീസിലെ രാഷ്ട്രീയവത്കരണത്തിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് അമർഷം... സംസ്ഥാന ഇന്റലിജൻസ് മേധാവി നേരിട്ട് രംഗത്ത്; പോലീസിലെ കോൺഗ്രസുകാരെ കണ്ടെത്താൻ സർക്കാർ... പോലീസ് അസോസിയേഷൻ വഴി ആളുകളെ കണ്ടെത്തി പ്രധാന സ്റ്റേഷനുകളിൽ നിന്നും കോൺഗ്രസുകാരായ ഉദ്യോഗസ്ഥരെ ഓടിക്കും

പോലീസിലെ കോൺഗ്രസുകാരെ കണ്ടെത്താൻ സർക്കാർ നടപടി തുടങ്ങി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ ഇക്കാര്യം സ്ഥിതീകരിച്ചു. ഇനി പ്രധാന സ്റ്റേഷനുകളിൽ നിന്നും കോൺഗ്രസുകാരായ ഉദ്യോഗസ്ഥരെ ഓടിക്കും. പോലീസ് അസോസിയേഷൻ വഴിയാണ് ആളുകളെ കണ്ടെത്തുന്നത്.
കോട്ടയത്തും വരാപ്പുഴയിലും നടന്ന കസ്റ്റഡി മർദ്ദനങ്ങളിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ കോടിയേരിയും പിണറായി കാണുന്നത് കോൺഗ്രസുകാരായ പോലീസുകാരായാണ്. ഇവരുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയമുണ്ടെന്നാണ് സർക്കാർ കരുതുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി വരുന്നു എന്നാണ് കേൾക്കുന്നത്. കോട്ടയം ഗാന്ധിനഗറിലെ എസ്ഐ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണെന്നു പോലും കോടിയേരി പറഞ്ഞു.
പോലീസിൽ ഒരു അസോസിയേഷൻ മാത്രമാണ് ഉള്ളത്. അതത് ഭരണകക്ഷി അധികാരത്തിലെത്തുമ്പോൾ അവരുടെ അസോസിയേഷൻ മാത്രമാണുണ്ടാകാറുള്ളത്. ഇപ്പോൾ പോലീസ് ഭരിക്കുന്നത് സി പി എം നേത്യത്വം നൽകുന്ന അസോസിയേഷനാണ്. നേരത്തെ ഉമ്മൻ ചാണ്ടിയുടെ അണികളാണ് പോലീസിനെ നയിച്ചത്. സാധാരണ ഗതിയിൽ പോലീസിലെ രാഷ്ട്രീയം എന്നും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. പട്ടാളത്തിൽ രാഷ്ട്രീയം വരുന്നതു പോലെ തന്നെയാണ് പോലീസിൽ രാഷ്ട്രീയം വരുന്നത്. പോലീസിലെ രാഷ്ട്രീയവത്കരണത്തിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് അമർഷമുണ്ട്. സംസ്ഥാന ഇന്റലിജൻസ് മേധാവി നേരിട്ട് ഇതിനെതിരെ രംഗത്ത് വന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.
പോലീസുകാർ ഡ്യൂട്ടി സമയത്ത് മാത്രം യൂണിഫോം ധരിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ ഇൻറലിജൻസിന്റെ മുനയൊടിഞ്ഞു. പോലീസുകാർ അവരുടെ ജോലി സമയത്തിന് ശേഷം എന്ത് ചെയ്യുന്നു എന്ന കാര്യം അന്വേഷിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ പോലീസുകാർക്ക് പിന്തുണയേറി.
യഥാർത്ഥത്തിൽ ക്രിമിനൽ നടപടികൾ നടക്കുമ്പോൾ പോലീസുകാർ രാഷ്ട്രീയം നോക്കാറില്ല. എന്നാൽ സ്വന്തം ആളുകളെ പിടികൂടുമ്പോഴാണ് പലപ്പോഴും വിഷയമാകാറുള്ളത്. കോട്ടയത്തും വരാപ്പുഴയിലും നടന്ന സംഭവങ്ങൾ പോലീസുകാർ അറിയുന്നതിന് മുമ്പ് തന്നെ വഷളാവുകയായിരുന്നു. എല്ലാം കൈവിട്ട് പോയത് പെട്ടെന്നാണ്.
കോൺഗ്രസുകാരായ പോലീസുകാരെ പിടിക്കാൻ നേരത്തെ തന്നെ സി പി എം തിരച്ചിൽ നടത്തിയിരുന്നെങ്കിലും അത് ഫലപ്രാപ്തിയിലെത്തിയില്ല. അങ്ങനെയാണ് കോടിയേരി നേരിട്ട് ഇടപെട്ടത്.
മുഖ്യമന്ത്രിക്കെതിരെ ഗാന്ധിനഗർ എസ് ഐ നടത്തിയ പരാമർശം സർക്കാരിനെ ഞ്ഞെട്ടിച്ചു.മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല എസ്ഐക്ക് ഉണ്ടായിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി വരുമ്പോൾ സ്ഥലത്തെ പ്രധാന ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടാകാറുണ്ട്. അങ്ങനെയാണ് എസ് ഐ ഷിബു മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലെത്തിയത്. കെവിൻ വിഷയം ഇത്രയും വഷളാകുമെന്ന് ആരും ചിന്തിച്ചില്ല. എസ് ഐ അക്കാര്യം ഗൗരവത്തിലെടുത്തുമില്ല. കേരളത്തിലെ ഏതൊരു സ്റ്റേഷനിലും ഇത് സംഭവിക്കാവുന്നതേയുള്ളു. പല സ്റ്റേഷനുകളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സ്റ്റേഷനുകൾ മാർക്സിസ്റ്റു വൽക്കരിക്കുകയാണ് സർക്കാർ ലക്ഷ്യം. പോലീസ് സർക്കാരിന് ചീത്ത പേരുണ്ടാക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് പുതിയ നീക്കം സ്വന്തം കക്ഷികൾ എല്ലായിടത്തുമുണ്ടായാൽ പകുതി പണി എളുപ്പമായെന്നാണ് സർക്കാർ കരുതുന്നത്.
https://www.facebook.com/Malayalivartha























