ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സുഹൃത്തിനെ വിളിച്ച് അറിയിച്ചു... പോലീസെത്തിയപ്പോഴേക്കും ഭര്‍ത്താവിനെയും രണ്ട് മക്കളെയും കാണ്‍മാനില്ല; മലപ്പുറത്ത് നടന്ന ദുരുഹ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചു

മലപ്പുറത്ത് ഇതര സംസ്ഥാനക്കാരി അപ്പാര്‍ട്ട് മെന്‍റില്‍ കൊല്ലപ്പെട്ട നിലയില്‍. ബീഹാര്‍ സ്വദേശിനി ഗുഡിയാ ഖാത്തൂനെ(30)യാണ് വേങ്ങര കൊളപ്പുറം ആസാദ് നഗറിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് നൗഷാദിനെയും രണ്ടുമക്കളെയും കണ്ടെത്താനായിട്ടില്ല. കൊല നടത്തിയ ശേഷം ഇയാൾ നാടുവിട്ടിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകം നടത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടതാണെന്നാണ് സൂചന. മാർബിൾ തൊഴിലാളിയായ നൗഷാദും കുടുംബവും വര്‍ഷങ്ങളായി കേരളത്തിലാണ് താമസിച്ചു വരുന്നത്. താൻ ഭാര്യയെ കൊലപ്പെടുത്തിയതായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ നൗഷാദ് സുഹൃത്തുക്കളോട് വിളിച്ചു പറഞ്ഞിരുന്നു. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭർത്താവ് നൗഷാദിനെയും കുട്ടികളെയും കണ്ടെത്തുന്നതിനായി ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞു. കൊലയ്ക്കു പിന്നിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha























