എയര്‍സെല്‍ മാക്‌സിസ് പണം തട്ടിപ്പ് കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിനും മകനെയും ആഗസ്റ്റ് ഏഴ് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ്

എയര്‍സെല്‍ മാക്‌സിസ് പണം തട്ടിപ്പ് കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിനും മകനെയും ആഗസ്റ്റ് ഏഴ് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ്. എയര്‍സെല്‍ മാക്‌സിസ് പണം തട്ടിപ്പ് കേസില്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റുമാണ് ചിദംബരത്തിനും മകൻ കാര്‍ത്തിക്കിനും എതിരെ അന്വേഷണം നടത്തുന്നത്.
കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മേയ് 30ന് ചിദംബരം കോടതിയെ സമീപിക്കുകയും, ഹര്‍ജി അംഗീകരിച്ച് കോടതി അറസ്റ്റ് തടയുകയും ചെയ്തിരുന്നു.
ഐ.എന്‍.എക്സ്. മീഡിയ കേസില്‍ കഴിഞ്ഞവര്‍ഷം മേയ് 15-നാണ് സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ്. മീഡിയയ്ക്ക് 305 കോടിയുടെ വിദേശഫണ്ട് ലഭിക്കാന്‍ അനുമതി നല്‍കിയെന്നാണ് കേസ്. ചിദംബരം ധനമന്ത്രിയായിരുന്നപ്പോള്‍ ഐ.എന്‍.എക്‌സ് മീഡിയയുടെ ക്രമക്കേടുകള്‍ക്കെതിരെ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്.ഐ.പി.ബി) നടപടിയെടുക്കുന്നത് കാര്‍ത്തി ഇടപെട്ടു തടഞ്ഞുവെന്ന് കഴിഞ്ഞ മെയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ബി.ഐ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























