മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി ഓര്‍മ്മയായി; അന്ത്യം ഡല്‍ഹി എയിംസില്‍...രണ്ടു ദിവസം മുന്‍പ് ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായി... തുടര്‍ന്ന് യന്ത്രസഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ് പേയ് അന്തരിച്ചു.ജൂണ്‍ 11 മുതല്‍ വാജ്‌പേയി എംയിസില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.വൃക്കരോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ, നെഞ്ചില്‍ കഫക്കെട്ടും ശ്വാസതടസവും രൂക്ഷമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയിരുന്നത്.
1924 ഡിസംബർ 25ന് മധ്യ പ്രദേശിലെ ഗ്വാളിയാറിൽ അദ്ദേഹം ജനിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അടൽബിഹാരിവാജ് പേയി ഇന്ത്യയുടെ 10-ാമത്തെ പ്രധാനമന്ത്രിയായിരുന്നു.
1999 ഒക്ടോബര്‍ 13നു പ്രധാനമന്ത്രിയായി രണ്ടാം തവണ ചുമതലയേറ്റു. നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സി(എന്‍.ഡി.എ.)ന്റെ പ്രതിനിധിയായാണ് അധികാരമേറ്റത്. 1996ല്‍ കുറച്ചു നാളത്തേക്കു പ്രധാനമന്ത്രിപദം വഹിച്ചിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം ആദ്യമായി അദ്ദേഹമാണ് അടുത്തടുത്ത തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രിപദമേറിയ വ്യക്തി. മുതിര്‍ന്ന പാര്‍ലമെന്റേറിയനായ വാജ്‌പേയിയുടെ നാലു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പാര്‍ലമെന്ററി ജീവിതത്തിനിടെ ഒന്‍പതു തവണ ലോക്‌സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
1957ലെ രണ്ടാം ലോക്‌സഭ മുതല്‍ ഒന്‍പത് തവണ ലോക്‌സഭാംഗമായിരുന്നു. രണ്ട് തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. 1977ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. വിദേശകാര്യ മന്ത്രിയായിരിക്കെ ഐക്യരാഷ്ട്ര സഭയില്‍ ഹിന്ദിയില്‍ പ്രസംഗിച്ചു. ഐക്യരാഷ്ട്ര സഭയില്‍ ഹിന്ദിയില്‍ പ്രസംഗിച്ച ആദ്യ നേതാവാണ് വാജ്‌പേയി. 1979ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭ രാജിവച്ചതോടെ അദ്ദേഹം മറ്റ് ചില നേതാക്കള്‍ക്കൊപ്പം ജനതാ പാര്‍ട്ടി വിട്ടു. 1996ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയ അദ്ദേഹം മൂന്ന് തവണ തല്‍സ്ഥാനം വഹിച്ചു. രണ്ടാം ആണവ പരീക്ഷണം, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, പാര്‍ലമെന്റ് ആക്രമണം, കാര്‍ഗില്‍ യുദ്ധം തുടങ്ങിയ സംഭവങ്ങള്‍ വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ് നടന്നത്.
ഉത്തര്‍പ്രദേശില്‍ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് കുടിയേറിയ ബ്രാഹ്മണ കുടുംബത്തില്‍ 1924 ഡിസംബര്‍ 25നാണ് വാജ്‌പേയിയുടെ ജനനം. ഗ്വാളിയറിലെ വിക്‌ടോറിയ കോളജില്‍ നിന്ന് ബിരുദവും കാണ്‍പൂര്‍ ഡി.എ.വി കോളജില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ബാബാസാഹെബ് ആപ്‌തേയില്‍ ആകൃഷ്ടനായി 1939ല്‍ ആര്‍.എസ്.എസില്‍ ചേര്‍ന്നു. 40കളുടെ തുടക്കത്തില്‍ അദ്ദേഹം മുഴുവന്‍ സമയ ആര്‍.എസ്.എസ് പ്രചാരകനായി മാറി. 1942ലെ ക്വിറ്റ് ഇന്ത്യ സമരകാലത്ത് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ച വാജ്‌പേയി 1951ല്‍ ഭാരതീയ ജനസംഘത്തിന്റെ ഭാഗമായി. പിന്നീട് ബി.ജെ.പിയുടെ രൂപീകരണത്തോടെ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായി മാറി.
2005ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച അദ്ദേഹം ഡല്‍ഹിയിലെ വസതിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 2014ല്‍ രാജ്യം ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. 1992ല്‍ പദ്മഭൂഷന്‍ ലഭിച്ചു. കവി, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. കാവ്യ സമാഹാരങ്ങളും പ്രംഗങ്ങളുടെ സമാഹാരങ്ങളും പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്. അവിവാഹിതനാ
https://www.facebook.com/Malayalivartha