കേരളത്തിലെ പ്രളയക്കെടുതി ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി വിലയിരുത്തി; രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വർധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗംതീരുമാനിച്ചു; കൂടുതല്‍ സേനകളും, ഉപകരണങ്ങളും ലഭ്യമാക്കും
ന്യൂഡല്‍ഹി: കേരളത്തില്‍ നിലനില്‍ക്കുന്ന വെള്ളപ്പൊക്ക സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് വർധിച്ച രക്ഷാ ദുരിതാശ്വസ സഹായം ഉറപ്പാക്കുന്നത് സംബന്ധിച്ച ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി (എ3.സി.എം.സി) ന്യൂഡല്‍ഹിയില്‍ ഇന്ന് യോഗം ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പി.കെ. സിൻഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യരക്ഷാ, ആഭ്യന്തരം, ജലവിഭവ എന്നീ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍, കര നാവിക വ്യോമസേനാ വിഭാഗങ്ങള്‍, കോസ്റ്റ്ഗാര്‍ഡ്, ദേശീയ ദുരന്ത പ്രതിരോധ സേന എന്നിവയുടെ മേധാവികള്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം, കേന്ദ്ര ജലകമ്മീഷൻ ചെയര്‍മാൻ, മറ്റ്മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരളത്തില്‍ നിന്ന് ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറൻസിലൂടെ പങ്കെടുത്തു.
നിലവിലുള്ള സ്ഥിതിഗതികള്‍, മുന്നൊരുക്കങ്ങള്‍, രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുതലായവ വിലയിരു ത്തിയ ക്യാബിനറ്റ് ദുരന്തം നേരിടുന്നതിന് എത്രയും വേഗത്തിലും, തുടര്‍ന്നും കേരളത്തിന് സഹായം എത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചു. വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് കേരളത്തെ പൂര്‍ണ്ണമായി പിന്തുണച്ചുകൊണ്ട് ബൃഹത്തായ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നത്.
കര വ്യോമനാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത പ്രതിരോധ സേന, മറ്റ് കേന്ദ്ര സായുധ പോലീസ് സേനകള്‍ തുടങ്ങിയവരോട് രക്ഷാദുരിതാശ്വാസ ത്തിനായി സാധ്യമായ എല്ലാ സഹായവും കേരളത്തിന് നല്‍കണമെന്ന് യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. കുടിവെള്ളം, ഉണക്ക ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ പൊതികള്‍, പാല്‍പ്പൊടി തുടങ്ങിയ അവശ്യ വസ്തുക്കള്‍ കേരളത്തിന് ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ശരിയായ റിസര്‍വോയര്‍ മാനേജ്‌മെന്റിന് കേന്ദ്ര ജലകമ്മീഷൻ ചെയര്‍മാൻ അധ്യക്ഷനും, കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചീഫ് എഞ്ചിനീയര്‍മാര്‍ അംഗങ്ങളുമായ ഒരു സമിതിക്കും ക്യാബിനറ്റ് സെക്രട്ടറി രൂപം നല്‍കി. ഇപ്പോഴത്തെ കണക്ക് പ്രകാരം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ സഹായിക്കാനും, വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനും എ3.ഡി.ആര്‍.എഫിന്റെ 18 ടീമുകള്‍, കരസേനയുടെ എഞ്ചിനീയറിംഗ് ടാസ്‌ക്ക് ഫോഴ്‌സിന്റെ (ഇ.റ്റി.സി) 8 ടീമുകള്‍ അടങ്ങിയ 9 കോളങ്ങള്‍, കോസ്റ്റ് ഗാര്‍ഡിന്റെ 22 ടീമുകള്‍, നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരടങ്ങിയ 24 ടീമുകള്‍ എന്നിവ ഹെലികോപ്റ്ററുകള്‍, ചെറുവിമാനങ്ങള്‍, ബോട്ടുകള്‍, രക്ഷാ ഉപകരണങ്ങള്‍, ലൈഫ് ബോയ്കള്‍, ലൈഫ് ജാക്കറ്റുകള്‍ മുതലാവയോടൊപ്പം സംസ്ഥാനത്തേയ്ക്ക്അയച്ചിട്ടുണ്ട്. ഇതിന് പുറമെ എ3.ഡി. ആര്‍.എഫ്. കര നാവിക സേനകള്‍ എന്നിവ പ്രത്യേക ക്യാമ്പുകൾ വഴി മെഡിക്കല്‍ സഹായവും ലഭ്യമാക്കുന്നുണ്ട്. ഇതുവരെ 2,182 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 968 പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താൻ നാളെയും യോഗം ചേരും.
https://www.facebook.com/Malayalivartha