സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനു നേരെ വീണ്ടും സംഘപരിവാർ ആക്രമണം; വാജ്‌പെയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ മർദിച്ചവശനാക്കി
സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തിനു മുന്നില്‍ സംഘപരിവാറുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തവെയാണ് ഒരു സ്ത്രീ ഉള്‍പ്പെട്ട സംഘം അഗ്‌നിവേശിനെ മര്‍ദ്ദിച്ചത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് സംഘപരിവാറുകാര്‍ അഗ്‌നിവേശിനെ ആക്രമിക്കുന്നത്. ജൂലൈ 17ന് ജാര്‍ഖണ്ഡില്‍ യുവമോര്‍ച്ചഎബിവിപി പ്രവര്‍ത്തകര്‍ അഗ്‌നിവേശിനെ ക്രൂരമായി വളഞ്ഞിട്ട് മര്‍ദ്ദിച്ചിരുന്നു.
വാജ്‌പെയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച ബിജെപി ഓഫീസിലേക്ക് നടന്നെത്തവെയാണ് ആക്രമണം ഉണ്ടായത്. ചതിയന്‍ എന്നു വിളിച്ചുകൊണ്ട് ഓടിയടുത്തവര്‍ മര്‍ദ്ദിക്കുകയും തലപ്പാവ് വലിച്ചഴിക്കുകയും ചെയ്തു. അക്രമി സംഘത്തിലുണ്ടായിരുന്ന സ്ത്രീ ചെരുപ്പൂരി മര്‍ദ്ദിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തെതുടര്‍ന്ന് പൊലീസ് വാന്‍ എത്തിച്ച് അഗളനിവേശിനെ രക്ഷിച്ചു. പൊലീസ് വാനിലേക്ക് കയറുന്നതുവരെ അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നു. രാജ്യത്തെ സുപ്രധാന നേതാക്കളും കേന്ദ്രമന്ത്രിമാരും ബിജെപി ഓഫീസില്‍ ഉള്ളപ്പോഴാണ് പുറത്ത് അഗ്‌നിവേശ് ആക്രമിക്കപ്പെട്ടത് . പൊലീസ് പിക്കറ്റ് കാരണം കാറില്‍നിന്നിറങ്ങി നടന്നു നീങ്ങവെ ഒരു സംഘം തന്നെ ആക്രമിക്കുകയായിരുന്നെന്ന് അഗ്‌നിവേശ് പറഞ്ഞു.
അവര്‍ മര്‍ദ്ദിക്കുകയും പിടിച്ചു തള്ളുകയും അധിക്ഷേപിക്കുകയും ചെയ്‌തു. തന്റെ തലപ്പാവ് തട്ടിത്തെറുപ്പിച്ചെന്നും അഗ്‌നിവേശ് പറഞ്ഞു. ജാര്‍ഖണ്ഡില്‍ അഗ്‌നിവേശ് മര്‍ദ്ദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഒരാള്‍പോലും ഒരുമാസം കഴിഞ്ഞും പിടിയിലായിട്ടില്ല. ജയ്ശ്രീരാം വിളികളുമായാണ് യുവമോര്‍ച്ചക്കാര്‍ അഗ്‌നിവേശിനെ ആക്രമിച്ചത്. കൈകൂപ്പി യാചിച്ചിട്ടും അദ്ദേഹത്തെ മര്‍ദ്ദിച്ച് താഴെയിടുകയും ഉടുപ്പ് വലിച്ചു കീറുകയും ചെയ്തു.അഗ്‌നിവേശിന്റെ മുന്‍പ്രവര്‍ത്തികള്‍ കാരണം ഈ മര്‍ദ്ദനം അത്ഭുതമുണ്ടാക്കുന്നില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചത്.
https://www.facebook.com/Malayalivartha