പൂട്ടിയിട്ട വീടിനുള്ളില്‍ അഞ്ച് മൃതദേഹങ്ങൾ; ഒരു മൃതദേഹം ഫ്രിഡ്ജിൽ, മറ്റൊന്ന് അലമാരയിൽ, വേറൊന്ന് സ്യൂട്ട്കേസിനുള്ളിലും!!
ഭര്‍ത്താവ് ഫാനില്‍ കെട്ടിത്തൂങ്ങിയ അവസ്ഥയിൽ, ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിന്റെ ഉള്ളില്‍,മൂന്ന് മക്കളില്‍ ഒരാളുടെ മൃതദേഹം സ്യൂട്ടകേസിന്റെ ഉള്ളില്‍ സൂക്ഷിച്ച അവസ്ഥയിൽ, ഒരാളുടേത് അലമാരയിലും,മറ്റൊരാളുടെ മൃതദേഹം നിലത്തും. അലഹബാദിലെ ദുമംഗജിലാണ് നാടിനെ നടുക്കിയ സംഭവം. ഒരുവീട്ടിലെ അഞ്ചുപേരെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഗൃഹനാഥനെയും ഭാര്യയെയും മൂന്നു പെൺമക്കളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളെ തൂങ്ങിമരിച്ചനിലയിലും മറ്റൊരു ശരീരം റൂമിലുമാണ് കാണപ്പെട്ടത്. വീട് അടച്ചിട്ടത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി പരിശോധിച്ചപ്പോളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗൃഹനാഥനായ മനോജ് ഖുഷ്വാനയെ (35) ഫാനില്‍ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിലും ഒരു പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലും മറ്റൊരാളുടേത് അലമാരയിലുമാണ് കണ്ടെത്തിയത്. മൂന്നാമത്തെ മകളുടെ മൃതദേഹം മുറിക്കുള്ളിലായിരുന്നു.
ഗൃഹനാഥന്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അലഹബാദ് എസ്.എസ്.പി നിധിൻ തിവാരി പറഞ്ഞു. ഡൽഹി ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത് രണ്ട് മാസം മുൻപായിരുന്നു.
https://www.facebook.com/Malayalivartha