'നോട്ട' ഉള്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിന് തിരിച്ചടി ; രാജ്യസഭാ വോട്ടെടുപ്പില്‍ 'നോട്ട' ഓപ്ഷന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി
രാജ്യസഭ തെരഞ്ഞെടുപ്പിൽ ‘നോട്ട’(നൺ ഒാഫ് ദ എബൗ) സംവിധാനം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളുടെ ആനുപാതിക പ്രതിനിധ്യമാണ് രാജ്യസഭയിലേക്ക് എത്തുന്നത്. ആ തെരഞ്ഞെടുപ്പില്‍ 'നോട്ട' ഓപ്ഷന്‍ ഏര്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം അനുവദിച്ചുകൂടാത്തതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം റദ്ദാക്കികൊണ്ട് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് എ.എം ഖല്‍വിന്‍കര്‍, ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവരുടെ ബഞ്ചാണ് ഉത്തരവിറക്കിയത്.
ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ പ്രതിനിധികളുടെ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍'നോട്ട' ഓപ്ഷന്‍ അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസിന്റെ് നിയമസഭാ വിപ്പ് ആയ ഷൈലേഷ് മനുഭായ് പാര്‍മര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. നോട്ട അനുവദിക്കുന്നത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടത്തിനും അഴിമതിക്കും ഇടയാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്യുന്നവരെ പുറത്താക്കാന്‍ പാര്‍ട്ടിക്ക് കഴിയും. എന്നാല്‍ വോട്ട് നിഷേധിക്കുന്ന നടപടിയെ ന്യായീകരിക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെന്നും കോടതി വിമര്‍ശിച്ചു. അതുകൊണ്ടുതന്നെയാണ് ഭരണാഘടനാപരമായ കോടതിക്ക് ഭരണഘടനാവിരുദ്ധമായ ഈ നടപടികയില്‍ ഇടപെടേണ്ടിവരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
2013ലെ സുപ്രീംകോടതി വിധിയെ തുടർന്ന് 2014ലാണ് നോട്ട ആദ്യമായി നടപ്പിലാക്കിയതെന്നും അതിനു ശേഷമുള്ള ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസ് എതിർപ്പുകൾ ഉന്നയിച്ചിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് പാനൽ അഭിപ്രായപെട്ടു.
https://www.facebook.com/Malayalivartha