എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി; രണ്ടു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി മുഖ്യപ്രതികൾക്ക് വധശിക്ഷ വിധിച്ച് പ്രത്യേക കോടതി
മധ്യപ്രദേശിലെ മന്ദസൗറില്‍ എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളായ രണ്ടുപേർക്ക് വധശിക്ഷ നൽകാൻ കോടതി ഉത്തരവ്. പ്രത്യേക കോടതിയാണ് രണ്ടു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
കഴിഞ്ഞ ജൂണ്‍ 26 ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്കൂളിനു വെളിയില്‍ വൈകുന്നേരം വീട്ടിലേക്ക് മടങ്ങാന്‍ മാതാപിതാക്കളെ കാത്തു നിൽക്കുമ്പോൾ രണ്ടാം ക്ലാസുകാരിയായ പെണ്‍കുഞ്ഞിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് 24 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതികളായ ഇര്ഫാന്, ആസിഫ് എന്നിവരെ പിടികൂടിയിരുന്നു. കഴിഞ്ഞ മാസം പ്രതികള്‍ക്കെതിരെ പോലീസ് 500 പേജ് വരുന്ന കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha