പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് എല്ലാ വിധ സഹായവും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാർ ; കേരളത്തിലെ മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചല്ല സഹായം ചോദിക്കേണ്ടത്, രേഖാമൂലം സമര്‍പ്പിക്കുന്ന ഏത് ആവശ്യവും കേന്ദ്രം പരിഗണിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് എല്ലാ വിധ സഹായവും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേരളത്തിലെ മന്ത്രിമാര്‍ വാര്‍ത്ത സമ്മേളനം നടത്തി സഹായം ആവശ്യപ്പെടുന്നതിനെയും ജെയ്റ്റ്‌ലി വിമര്‍ശിച്ചു. കേരളത്തിലെ മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചല്ല സഹായം ചോദിക്കേണ്ടതെന്നും രേഖാമൂലം സമര്‍പ്പിക്കുന്ന ഏത് ആവശ്യവും കേന്ദ്രം പരിഗണിക്കുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന് യുഎഇ അനുവദിച്ച 700 കോടിയുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ ഭരണമുന്നണിയോടുള്ള രാഷ്ട്രീയ ശത്രുതയാണ് സഹായം ഒഴിവാക്കിയതിന് പിന്നില്‍ എന്നും ആരോപണങ്ങള്‍ സജീവമായിരുന്നു. ഇരുപതിനായിരം കോടിയുടെ നാശ നഷ്ടവും 442 പേരുടെ മരണത്തിനും ഇടയാക്കിയ സംഭവത്തില്‍ കേന്ദ്രം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് അടിയന്തര സഹായം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രൂപയുടെ മൂല്യം ഇടിയുന്നതിന് പിന്നില്‍ അന്താരാഷ്ട്ര കാരണങ്ങളാണെന്നും ഇക്കാര്യത്തില്‍ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha
























