മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ; തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലെ സമയം മോദിക്ക് വേണ്ടി മാറ്റിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി, തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നു എന്ന ആക്ഷേപവുമായി കോൺഗ്രസ് രംഗത്ത്. മധ്യപ്രദേശും രാജസ്ഥാനുമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനത്തിന്റെ സമയം മാറ്റിയെന്ന് കോൺഗ്രസ്സ് ആരോപിക്കുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്ൻ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന രാജസ്ഥാനിലെ അജ്മീറിലെ റാലിയിൽ ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിക്ക് പ്രഖ്യാപനങ്ങൾ നടത്താനാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഈ സമയവും മനപ്പൂർവം മൂന്നുമണിയിലേക്ക് മാറ്റിഎന്നാണ് കോൺഗ്രസിന്റെ ആരോപണം.
കോൺഗ്രസ്സ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല തന്റെ ട്വിറ്റർ അകൗണ്ടിലൂടെയാണ് സമയമാറ്റത്തിലെ നിഗൂഢതയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ രാജസ്ഥാനിൽ പെരുമാറ്റചട്ടം വരുമെന്നതിനാൽ മോദി റാലിയിൽ പെങ്കടുക്കുന്നത് നിയമവിരുദ്ധമാകും. അതിനാൽ നേരത്തെ തീരുമാനിച്ച തെരഞ്ഞെടുപ്പ് റാലി കഴിഞ്ഞ ശേഷം തീയതി പ്രഖ്യാപനം നടത്തുന്നതിനാണ് കമ്മീഷൻ വാർത്താസമ്മേളനം ബോധപൂർവം മാറ്റിയതെന്നും സുർജെവാല ആരോപിച്ചു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇന്ന് പ്രഖ്യാപിക്കുക. തെലങ്കാനയിൽ സർക്കാർ പിരിച്ചുവിട്ട സാഹചര്യത്തിൽ ഇൗ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്.
https://www.facebook.com/Malayalivartha