അയോഗ്യത ശരിവച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ ദിനകരൻ പക്ഷത്തെ എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്
തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാഡിഎംകെയില്‍ ടി.ടി.വി ദിനകരനോടൊപ്പം നിന്ന 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്.
സ്പീക്കറുടെ നടപടി തെറ്റെന്നു ജനങ്ങള്‍ക്കു മുന്നില്‍ ബോധ്യപ്പെടുത്തുന്നതിനാണ് തങ്ങള്‍ അപ്പീല്‍ നല്കാന് തീരുമാനിച്ചതെന്ന് അയോഗ്യരാക്കിയ എംഎല്‍എമാരില്‍ ഒരാളായ തങ്ക തമിഴ്ശെല്വന് പറഞ്ഞു. എഐഎഡിഎംകെ വിമത നേതാവ് ദിനകരനുമായി കൂടിയാലോചിച്ചശേഷമാണ് തങ്ങള്‍ ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയില് അവിശ്വാസം രേഖപ്പെടുത്തി ഗവര്‍ണറെ കണ്ട എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ പി. ധനപാലിന്റെ നടപടിയിലാണു സുദീര്‍ഘമായ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ജസ്റ്റീസ് എം. സത്യനാരായണന് തീര്‍പ്പുകല്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം വിവിധ ബെഞ്ചുകള്‍ പരിഗണിച്ച ശേഷമാണു നിര്‍ണായക വിധിവന്നത്.
മുഖ്യമന്ത്രിക്കും അണ്ണാഡിഎംകെയ്ക്കും വിധി ആശ്വാസമായി. കോടതിനിലപാടു പ്രതികൂലമായിരുന്നുവെങ്കില്‍ 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷം കണ്ടെത്താന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടിയേനെ. വിധിയോടെ സംസ്ഥാനത്ത് 18 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ക്കു വഴിയൊരുങ്ങി.
https://www.facebook.com/Malayalivartha