ലോകാത്ഭുതമായി സര്‍ദാര്‍ പട്ടേൽ പ്രതിമ, ‘ഏകതാ ശിൽപ’ത്തിന്റെ കാണാപ്പുറങ്ങൾ

സര്‍ദാര്‍ പട്ടേലിന്റെ 143ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് രാജ്യമെങ്ങും രാഷ്ട്രീയ ഏകത ദിവസ് ആയി ആഘോഷിക്കുകയാണ്. മൂവായിരം കോടി ചെലവാക്കി പട്ടേലിന്റെ പ്രതിമ നിർമ്മിച്ച് ലോകത്തെ ആകമാനം വിസ്മയത്തുമ്പിൽ നിർത്തുകയും ചെയ്തു. ഇതെല്ലം എന്തിനാണെന്ന് ആലോചിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ . പ്രാദേശിക ദേശീയത ഉണർത്തി ഗുജറാത്തികളെ തങ്ങൾക്കൊപ്പം നിറുത്താനുള്ള ഗൂഢ പദ്ധതി .. ഗുജറാത്തിലെ പട്ടീദാർ സമുദായത്തിന്റെ പിന്തുണ സംസ്ഥാനത്തെ ബിജെപിയുടെ നിലനിൽപ്പിനു ഇപ്പോൾ ആവശ്യമാണ്. ഹർദിക് പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന സംവരണ പ്രക്ഷോഭം ബിജെപിയുടെ വോട്ട്ബാങ്കിലുണ്ടാക്കിയ വിള്ളൽ ചെറുതല്ല .വോട്ട് ബാങ്ക് തിരിച്ചു പിടിക്കാൻ പട്ടേലിനെപോലെ സമുന്നതനായ ഒരു നേതാവിനെ കിട്ടിയേ തീരൂ . ബി ജെ പി ക്കാണെങ്കിൽ ഉയർത്തിക്കാട്ടാൻ പ്രസ്തുത സമുദായത്തിൽ നിന്ന് ഒരു നേതാവില്ല. അപ്പോൾ പിന്നെ തന്റെ ജീവിതകാലയളവ് മുഴുവൻ കോൺഗ്രസ് കാരനായി ജീവിച്ച പട്ടേൽ ഏതോ പഴയ സംഘപരിവാറുകാരനാണെന്ന ധ്വനിയുണ്ടാക്കാനാണു ബിജെപി യുടെ ശ്രമം . . ആര്‍എസ്എസിനെ നിരോധിച്ച നേതാവ് കൂടിയായിരുന്നു നെഹ്‌റു മന്ത്രിസഭയിലെ ഈ ആഭ്യന്തര മന്ത്രി എന്നതും വിസ്മരിച്ചു. .
ഗാന്ധിവധത്തെ തുടർന്ന് ആർഎസ്എസ്സിന് ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കിട്ടാൻ സംഘടനയുടെ തലവൻ എംഎസ് ഗോൾവാൾക്കർ പട്ടേലിനോട് തുടർച്ചയായി അപേക്ഷിച്ചിരുന്നു. . ഒടുവിൽ, അക്രമവും രഹസ്യപ്രവർത്തനങ്ങളും അവസാനിപ്പിക്കുകയും ഇന്ത്യയെയും ഇന്ത്യന്‍ ദേശീയപതാകയെയും ബഹുമാനിക്കുകയും ചെയ്യാമെന്ന് ആർഎസ്എസ്സിനെക്കൊണ്ട് വ്യവസ്ഥ ചെയ്യിപ്പിച്ചാണ് പട്ടേൽ നിരോധനം നീക്കിയത്. എന്നിട്ടും എന്തുകൊണ്ടാണ് സർദാർ വല്ലഭായി പട്ടേലിനെ തങ്ങളുടെയാളായി ചിത്രീകരിക്കാൻ ബിജെപിയും ആർഎസ്എസ്സും കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതെന്ന് ആർക്കും അത്ഭുതം തോന്നാം.
ഇതിന് ഉത്തരം ഒന്നേ ഉള്ളൂ , തങ്ങൾക്ക് ഇന്ത്യയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ എടുത്തു പറയാൻ നല്ലൊരു നേതാവില്ല എന്ന തിരിച്ചറിവ് സംഘപരിവാറിനുണ്ട് . സംഘപരിവാറിന് ഉയർത്തി കാണിക്കാൻ പറ്റിയ നേതാവാണ് സർദാർ വല്ലഭായ് പട്ടേൽ
2010 ഒക്ടോബർ മാസത്തിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പട്ടേൽ പ്രതിമയുടെ നിർമാണ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. സർദാർ വല്ലഭായി പട്ടേൽ രാഷ്ട്രീയ ഏക്ത എന്നൊരു ട്രസ്റ്റ് ഇതിനായി രൂപീകരിക്കുകയും ചെയ്തു. ഇതൊരു വലിയ ജനകീയ മുന്നേറ്റമാക്കാനുള്ള പദ്ധതികളെല്ലാം ചെയ്തുവെച്ചിരുന്നു ഗുജറാത്ത് സർക്കാർ. ശിൽപം നിർമിക്കാനാവശ്യമായ ഇരുമ്പിനായി രാജ്യത്തെ കർഷകരുടെ പഴയ പണിസാമാനങ്ങൾ നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. രാജ്യത്തെമ്പാടുമായി നാൽപ്പതോളം ഓഫീസുകൾ സ്ഥാപിച്ചാണ് ഇവ ശേഖരിച്ചത്. സ്റ്റാച്യൂ ഓഫ് യൂണിറ്റി മൂവ്മെന്റ് എന്ന പേരിൽ ഇതിനെയൊരു പ്രസ്ഥാനമാക്കി മാറ്റി. ആറ് ലക്ഷം ഇന്ത്യൻ ഗ്രാമങ്ങളിൽ പ്രചാരണം നടത്തി 5000 ടൺ ഇരുമ്പ് ശേഖരിച്ചു. എന്നാല്‍ ഇങ്ങനെ ശേഖരിച്ച ഇരുമ്പ് ശിൽപ്പത്തിന്റെ നിർമാണത്തിനായി ഉപയോഗിക്കുകയുണ്ടായില്ല എന്നത് മറ്റൊരു വസ്തുത.
പട്ടേൽ പ്രതിമയെ ചെമ്പ് പൊതിയാൻ ചൈനയിലെ നാൻചാങ്ങിലെ ജിയാങ്സി ടോക്വിൻ കമ്പനിയെ സമീപിച്ച സംഭവം വലിയ വിവാദമായി മാറിയിരുന്നു. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് ഈ പ്രതിമയുടെ നിർമാണമെന്ന് പ്രചാരണം നടത്തിവന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകള്‍ ഇതോടെ പ്രതിക്കൂട്ടിലായി.
പ്രതിമ പദ്ധതി പ്രതികൂലമായി ബാധിച്ച 72 ഗ്രാമങ്ങളിൽ ഏറ്റവും രൂക്ഷമായ ആഘാതം നേരിട്ടത് 32 ഗ്രാമങ്ങൾക്കാണ്. അതിൽ 19 ഗ്രാമങ്ങളിൽ പുനരധിവാസപ്രവർത്തനം നടന്നിട്ടില്ല എന്ന ആരോപണമുണ്ട്. അതിൽ ഇപ്പോൾ കെവാഡിയ കോളനി ഉള്ളിടത്താണ് ആറെണ്ണം. നഷ്ടപരിഹാരം മാത്രം നൽകുകയും ഭൂമി, ജോലി തുടങ്ങിയ മറ്റു ഉറപ്പുകൾ പാലിക്കാതിരിക്കുകയും ചെയ്ത ഗരുഡേശ്വർ ബ്ളോക്കിലാണ് ഏഴ് ഗ്രാമങ്ങൾ.
https://www.facebook.com/Malayalivartha























