ഇവിടെ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയില്ല; എന്നാൽ തനിക്ക് മരിക്കാൻ ഭയമില്ല ; മാവോയിസ്റ്റുകൾ വളഞ്ഞ മാധ്യമപ്രവർത്തകന്‍റെ വിഡിയോ പുറത്ത്

ദൂരദർശൻ ന്യൂസ് കാമറമാനും രണ്ടു പൊലീസുകാരും അടക്കം മൂന്നു പേർ കൊല്ലപ്പെട്ട ഛത്തിസ്ഗഢിലെ മാവോവാദി ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മാധ്യമപ്രവർത്തകന്‍റെ വിഡിയോ സന്ദേശം പുറത്ത്.അമ്മയ്ക്കായി മാധ്യമപ്രവർത്തകൻ മോർ മുകുത് ശർമ പകർത്തിയ സെൽഫി വിഡിയോ സന്ദേശമാണ് ദൂരദർശൻ പുറത്തുവിട്ടത്.വെടിയൊച്ചയുടെ പശ്ചാത്തലത്തിൽ നിലത്തു കിടന്നാണ് മുകുത് ശർമ സെൽഫി വിഡിയോ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയിട്ടുള്ളത്.
സാഹചര്യം ഗുരുതരമാണ്, ഇവിടെ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയില്ല. പക്ഷേ തനിക്ക് ഭയമില്ല. മോര്‍മുക്ത് വീഡിയോയില്‍ പറയുന്നു.സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് ഈ ദൃശ്യങ്ങള്‍.
റിപ്പോര്‍ട്ടര്‍ ധീരജ് കുമാര്‍, ക്യാമറമാന്‍ അച്യുതാനന്ദ സാഹു എന്നിവരോടൊപ്പം ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയതായിരുന്നു മോര്‍മുക്ത്. അതിനിടെയാണ് മാവോവാദി ആക്രമണമുണ്ടായത്. പിന്നീട് പോലീസ് എത്തി ഇവരെ രക്ഷപ്പെടുത്തി. എന്നാല്‍, ക്യാമറമാന്‍ അച്യുതാനന്ദ സാഹു ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
നവംബറിൽ നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ ദൂരദർശൻ സംഘത്തിന് നേരെയാണ് ഛത്തിസ്ഗഢ് ദന്തേവാഡ ജില്ലയിലെ നിലവയ ഗ്രാമത്തിൽവെച്ച് മാവോവാദികൾ ആക്രമണം നടത്തിയത്. ദൂരദർശൻ സംഘത്തിനും പൊലീസുകാർക്കും നേരെ വെടിയുർത്തുകയായിരുന്നു .
https://www.facebook.com/Malayalivartha
























