റഫാൽ ഇടപാടിൽ വിമാനങ്ങളുടെ വില പൂർണ്ണമായും സുപ്രീം കോടതിക്കു ;നൽകാൻ കേന്ദ്രസർക്കാർ വിസമ്മതിച്ചു; ശത്രുരാജ്യങ്ങളെ സഹായിക്കുമെന്നു കേന്ദ്രത്തിന്റെ വിശദീകരണം

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ലഭിച്ചതിന് പിന്നാലെ ഫ്രാൻസിൽനിന്നു വാങ്ങുന്ന 36 റഫാൽ പോർവിമാനങ്ങളുടെ വിലയോ ചെലവോ മുദ്രവെച്ച കവറിൽപ്പോലും സുപ്രീം കോടതിക്കു പൂർണ്ണമായും വെളിപ്പെടുത്താനാകില്ലെന്ന വിശദീകരണവുമായി കേന്ദ്രം. അടിസ്ഥാന വില മാത്രമേ കോടതിക്കും നല്കാനാകൂവെന്ന് കേന്ദ്രം വ്യക്തമാക്കി. പാർലമെന്റിനോടുപോലും വെളിപ്പെടുത്താത്ത കാര്യമാണിതെന്നു പറഞ്ഞാണ് ബുധനാഴ്ച കേന്ദ്രം വിസമ്മതമറിയിച്ചത്.
അധിക സാങ്കേതിക സംവിധാനങ്ങൾക്ക് നല്‍കിയ വില വെളിപ്പെടുത്തുന്നത് ശത്രുരാജ്യങ്ങളെ സഹായിക്കുമെന്നാണ്കേന്ദ്രത്തിന്റെ വിശദീകരണം. ഇടപാടിലെ തീരുമാനങ്ങള്‍ മാത്രം പരിശോധിക്കുമെന്ന നേരത്തെ വ്യക്തമാക്കിയ കോടതി, വിമാനങ്ങളുടെ വില വിവരങ്ങളും സാങ്കേതിക വിശദാംശങ്ങളും പത്ത് ദിവസത്തിനകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
വിവരങ്ങള്‍ നല്‍കാനാവില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇടപാടില്‍ സി.ബി.ഐ അന്വേഷണത്തിന് കാത്തിരിക്കേണ്ടിവരുമെന്നും കോടതി വിശദമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























