അമിത ലൈംഗികാസക്തിയുള്ള അയൽവാസിയായ യുവാവിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങാത്ത പതിനാലുവയസുകാരിയെ പെറ്റമ്മയുടെ മുമ്പിൽ വെച്ച് വലിച്ചിഴച്ച് തലവെട്ടിയെടുത്ത് വഴിയരികിൽ എറിഞ്ഞ് യുവാവ്...

എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. യുവാവുമായി കിടപ്പറ പങ്കിടാൻ തയ്യാറാകാതിരുന്ന രാജലക്ഷ്മി എന്ന പെണ്‍കുട്ടിയെ അമ്മയുടെ കണ്മുന്നിൽ വച്ചാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ മാത്തൂര്‍ തളവായ്‌പെട്ടി സ്വദേശി ദിനേശ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
അമ്മ ചിന്നപ്പൊണ്ണും രാജലക്ഷ്മിയും കൂടി വീടിന് മുന്നില്‍ ഇരിക്കുമ്പോള്‍ പാടത്ത് നിന്നും ജോലി കഴിഞ്ഞ് കയറി വന്ന ദിനേശ് അക്രമാസക്തനാവുകയായിരുന്നു. ചിന്നപ്പൊണ്ണിനെ മര്‍ദ്ദിച്ചശേഷം കൈയ്യില്‍ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് രാജലക്ഷ്മിയുടെ തല വെട്ടിമാറ്റുകയായിരുന്നു. ആളുകള്‍ ഓടികൂടിയപ്പോള്‍ കുട്ടിയുടെ തല വഴിയിലേക്ക് എറിഞ്ഞ് ദിനേശ് സ്ഥലംവിട്ടു. സേലം പോലീസ് പിന്നീട് ദിനേശിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പോലീസ് പറഞ്ഞു. രാജലക്ഷ്മിയുടെ മാതാപിതാക്കള്‍ പുഷ്പ വ്യാപാരികളാണ്.
കൊലപാതകത്തിനു രണ്ട് ദിവസം മുന്‍പ് ദിനേശിന്റെ ഭാര്യ ശാരദയെ തിരഞ്ഞ് വീട്ടില്‍ ചെന്ന രാജലക്ഷ്മിയെ അപമാനിച്ചിരുന്നതായി അമ്മ ചിന്നപ്പൊണ്ണ് പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി അസ്വാഭാവികമായാണ് ദിനേശ് കുമാര്‍ പെരുമാറിയിരുന്നത്.
ദിനേശ് കുമാര്‍ കത്തിയുമായി പാഞ്ഞെടുക്കുന്നത് ദിനേശിന്റെ ഭാര്യ കണ്ടുവെന്നും അവര്‍ ഒന്ന് വിളിച്ചു പറഞ്ഞിരുന്നുവെങ്കില്‍ എന്റെ മകള്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുമായിരുന്നുവെന്ന് ചിന്നപ്പൊണ്ണ് കണ്ണീരോടെ പറയുന്നു. പലപ്പോഴും തനിക്ക് വഴങ്ങാന്‍ ദിനേശ് 14 വയസ് മാത്രം പ്രായമുളള തന്റെ മകളെ നിര്‍ബന്ധിച്ചിരുന്നതായി ചിന്നപ്പൊണ്ണ് പറയുന്നു. രോഷാകുലനായി വീട്ടിലേയ്ക്ക് അരിവാളുമായി ദിനേശ് ഓടികയറുകയായിരുന്നു. അയാളെ തടഞ്ഞു നിര്‍ത്താനും എന്തോ പറയാനും രാജലക്ഷ്മി മുതിര്‍ന്നുവെങ്കിലും കുട്ടിയെ വലിച്ചിഴച്ച് തലവെട്ടുകയായിരുന്നു.
അമിത ലൈംഗികാസക്തിയുളള ഇയാളെ ചീത്തപെരുമാറ്റത്തിന്റെ പേരിൽ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.
https://www.facebook.com/Malayalivartha
























