ഇതിലും നല്ലത് ദയാവധം; സർക്കാരും കോടതിയും ചേര്‍ന്ന് വഴിയാധാരമാക്കി ; വരുമാനം മരിക്കാന്‍ അനുവദിക്കണo;നീതി തേടി ജീവിതം വഴിമുട്ടിയ പൂജാരി

ദയാ വധം ആവശ്യപ്പെട്ട് പുരി ജഗന്നാഥക്ഷേത്രത്തിലെ പൂജാരി നരസിംഹ പൂജാപാണ്ഡ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
ഭക്തരില്‍ നിന്ന് ദക്ഷിണയോ സംഭാവനകളോ സമ്മാനങ്ങളോ ക്ഷേത്രപൂജാരിമാര്‍ സ്വീകരിക്കരുതെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നിത്യവൃത്തിക്കായി കഷ്ടപ്പെടേണ്ടി വരുന്നു
അതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്- പൂജാരി കത്തില്‍ വിശദീകരിക്കുന്നു.ക്ഷേത്രത്തിനകത്തു നിന്നും വിശ്വാസികളില്‍ നിന്നും ലഭിച്ചിരുന്ന സമ്മാനങ്ങളും സംഭാവനകളുമായിരുന്നു ഏക വരുമാനമെന്നും ഇത് നിന്നതോടെ കാര്യങ്ങള്‍ അവതാളത്തിലായെന്നും കാണിച്ചാണ് പൂജാരി നരസിംഹാ പൂജാപാണ്ഡ സുപ്രീംകോടതിക്ക് കത്തെഴുതിയത്.
1000 വര്‍ഷങ്ങളായി ഞങ്ങള്‍ ഇത് ചെയ്യുന്നതാണെന്നും സര്‍ക്കാരും കോടതിയും ചേര്‍ന്ന് വരുമാനം ഇല്ലാതാക്കിയെന്നും സുപ്രീം കോടതിക്ക് നല്‍കിയ കത്തില്‍ ഇദ്ദേഹം പറയുന്നു.
ഒഡിഷയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിലെ പൂജാരിമാരുടെ നിയമനത്തെക്കുറിച്ചും ചുമതലകളെക്കുറിച്ചും കഴിഞ്ഞ ജൂലായിലാണ് ക്ഷേത്രത്തിന്റെ നിലവിലുള്ള വഴക്കങ്ങള്‍ക്ക് 12 പരിഷ്‌കാരങ്ങള്‍ വരുത്തി കൊണ്ടുള്ള ശുപാര്‍ശകള്‍ സുപ്രീംകോടതി അംഗീകരിച്ചത്. സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രണാതീതമായ ക്ഷേത്രത്തില്‍ പ്രവേശനത്തിനുള്ള മുന്‍ഗണനക്കായി പൂജാരിമാര്‍ക്കും സഹായികള്‍ക്കും പണം നല്‍കാവുന്ന സൗകര്യം സുപ്രീം കോടതി വിധിയോടെ നിര്‍ത്തലാക്കി. ഇതിലൂടെ അനധികൃത പിരിവ് പാടില്ലെന്നും വരുമാനം ക്ഷേത്ര ഹുണ്ടിയില്‍ വരവു വെയ്ക്കണമെന്നും ഉത്തരവിട്ടു. ക്ഷേത്രത്തിലെ ഭക്തരുടെ പണം അനധികൃതമായ ഊറ്റുന്നത് തടയാന്‍ ബാരിക്കേറ്റഡ് ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇതിലൂടെ അനധികൃത പിരിവ് അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞിരുന്നു.ദര്‍ശനത്തിനുള്ള സൗകര്യം സുതാര്യമാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.
ഈ വിധിയിലൂടെ പൂജാരിമാരുടെ നിയമനരീതികളിലും ഭേദഗതി വരുത്തിയിരുന്നു. ക്ഷേത്രപൂജാരിമാരും സംസ്ഥാനസര്‍ക്കാരും തമ്മില്‍ ശീതയുദ്ധത്തിന് സുപ്രീംകോടതിയുടെ വിധി വഴി തെളിക്കുകയും ചെയ്തു. വിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധസമരങ്ങള്‍ നടക്കുകയും ചെയ്തു.
ഭക്തരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നുമുള്ള വരുമാനം നഷ്ടമായതോടെ ജീവിതമാര്‍ഗം തടസപ്പെട്ടുവെന്നാണ് ക്ഷേത്രജീവനക്കാരുടെ പരാതി. വിധിയെ തുടര്‍ന്ന് ക്ഷേത്രഭരണസമിതി ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ പരിഷ്‌കാരം നടപ്പിലാക്കി. സന്ദര്‍ശകര്‍ക്ക് ഇതോടെ ക്യൂ നിലവില്‍ വരികയും ചെയ്തു.
പുരി ക്ഷേത്രത്തിലെ രത്‌നഭണ്ഡാര്‍ എന്ന നിലവറയില്‍ പരിശോധന നടത്താനുള്ള പുരാവസ്തുവിഭാഗത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തി നരസിംഹപൂജാപാണ്ഡ ഇതിനു മുമ്പെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഭക്തരില്‍ നിന്ന് ദക്ഷിണ സ്വീകരിക്കാനുള്ള അനുമതി സുപ്രീം കോടതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് നരസിംഹ വീണ്ടും മാധ്യമശ്രദ്ധാകേന്ദ്രമാകുന്നത്.
https://www.facebook.com/Malayalivartha
























