മീടു ആരോപണങ്ങളില്‍ നടപടിയെടുക്കാന്‍ മാത്രം പര്യാപ്തമായ നിയമമില്ല : ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശർമ്മ

തൊഴിലിടങ്ങളില്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വ്യാപകമാകുമ്പോഴും കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാത്രം പര്യാപ്തമല്ല നമ്മുടെ നിയമങ്ങളെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിനെതിരായ നിയമങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ശിക്ഷ നല്‍കാന്‍ കഴിയില്ലെന്നും രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടു.
'തൊഴിലിടങ്ങളിലെ ലൈംഗികചൂഷണത്തിനെതിരായ നിയമങ്ങള്‍ പര്യാപ്തമല്ല. നിയമങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. രേഖാ ശര്‍മ്മ പറഞ്ഞു.' രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പല പ്രമുഖര്‍ക്കെതിരെയും മീടു ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇവയില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ മന്ത്രി മനേകാ ഗാന്ധി വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രേഖാ ശര്‍മ്മയുടെ പ്രസ്താവന.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികചൂഷണങ്ങള്‍ക്ക് തടയിടാന്‍ 2013ലാണ് എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി ഉണ്ടാവേണ്ടതാണെന്ന് നിബന്ധന വന്നത്. 1997ല്‍ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നതാണ്. നിര്‍ഭയ കേസോടെയാണ് ഈ നിയമത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന നിഗമനത്തില്‍ എത്തിയതും തൊഴിലിടങ്ങളില്‍ കമ്മിറ്റികള്‍ വേണമെന്ന കര്‍ശന നിര്‍േദശം വന്നതും .
അതിനിടെ സ്ത്രീകള്‍ക്ക് പരാതി നേരിട്ട് സമര്‍പ്പിക്കാന്‍ വനിതാശിശുക്ഷേമ മന്ത്രാലയം ഒരു ഇമെയില്‍ സംവിധാനവും ഒരുക്കിയിയിരുന്നു .
https://www.facebook.com/Malayalivartha
























