സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുമ്പോള്‍ തന്നെ എന്തുകൊണ്ട് രാമ പ്രതിമ നിർമ്മിക്കുന്നതിനെ കുറിച്ച് ചിന്തിച്ചില്ല,യോഗിസര്‍ക്കാരിന്റെ രാമപ്രതിമാ നിര്‍മ്മാണത്തില്‍ പ്രതികരണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍

ഉത്തർപ്രദേശിൽ നിർമ്മിക്കാൻ പോകുന്ന രാമ പ്രതിമയ്ക്ക് ഗുജറാത്തിലെ പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരം വേണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍.ഉത്തര്‍പ്രദേശില്‍ രാമ പ്രതിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച യോഗി സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണവുമായാണ് ആസാം ഖാൻ രംഗത്തെത്തിയത് .
‘ എന്തുകൊണ്ട് ഇതിനെക്കുറിച്ച് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുമ്പോള്‍ തന്നെ ചിന്തിച്ചില്ല.? എന്തുകൊണ്ടാണ് രാമപ്രതിമയെ ആരും എതിര്‍ക്കാതിരുന്നത്? രാംപൂരില്‍ രാമന്റെ വലിയ പ്രതിമ നിര്‍മ്മിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’
അയോധ്യയിലെ സന്യാസിമാരുടെ സമ്മദരത്തെ തുടർന്നാണ് രാമന്റെ പ്രതിമ നിര്‍മ്മിക്കാനുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ട്. അയോധ്യയില്‍ സരയൂ നദീതീരത്താണ് 151 മീറ്റര്‍ ഉയരമുള്ള രാമ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതിമാ നിര്‍മാണം സംബന്ധിച്ച വിശദ വിവരങ്ങൾ ഗവര്‍ണര്‍ രാം നായിക്കിന് സമര്‍പ്പിച്ചു. ദീപാവലി ആഘോഷവേളയില്‍ പ്രഖ്യാപനമുണ്ടാകും. പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പുതിയ രാമ പ്രതിമാ നിര്‍മാണവുമായി ബി.ജെ.പി രംഗത്തുവന്നത്.
പട്ടേലിന്റെ പ്രതിമ സന്ദര്‍ശിച്ചശേഷമാണ് യോഗി ആദിത്യനാഥ് രാമ പ്രതിമ സ്ഥാപിക്കുന്ന കാര്യം അറിയിച്ചത്. അയോധ്യ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ഋഷികേശ് ഉപാധ്യയയും പ്രതിമനിര്‍മാണം സ്ഥിരീകരിച്ചു. ബി.ജെ.പി നേതൃത്വത്തിന്റെയും കോര്‍പറേഷന്റെയും ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതായി മേയര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























