കുടുംബത്തോടൊപ്പം ആഘോഷിക്കാൻ വീട്ടിലേക്ക് ഓടിയെത്തി; ഭാര്യ മട്ടന്‍ കറിയുണ്ടാക്കാന്‍ വൈകിയപ്പോൾ കലിപ്പ് തീർത്തത് മകളോട്... നാലു വയസ്സുള്ള മകളെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി
ഭാര്യ നല്‍കിയ പരാതിയില്‍ മകളെ കൊലപ്പെടുത്തിയതിന് ശംബുലാല്‍ ശര്‍മ്മയെ (40) പോലീസ് അറസ്റ്റ് ചെയ്തു. അമ്മ മട്ടന്‍ കറിയുണ്ടാക്കാന്‍ വൈകിയെന്ന കാരണത്തിന് നാലു വയസ്സുള്ള മകളെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ബീഹാര്‍ പാറ്റ്‌നയില്‍ നിന്ന് 360 കിലോമീറ്റര്‍ അകലെയുള്ള ഫാകിര്‍ടോലി എന്ന ഗ്രാമത്തിലാണ് സംഭവം.
അമോര്‍ പോലീസ് സ്‌റ്റേഷന് കീഴില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഗുജറാത്തില്‍ ജോലി ചെയ്യുന്ന ശര്‍മ്മ ചാട്ട് ഉത്സവത്തോട് അനുബന്ധിച്ചാണ് ഗ്രാമത്തിലെത്തിയത്. മട്ടന്‍ ഇഷ്ടമുള്ള ശര്‍മ്മയ്ക്ക് ഭാര്യ പാചകം ചെയ്തു നല്‍കാന്‍ വളരെ സമയം എടുത്തതോടെ ദേഷ്യം വന്നു.
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മകളെ ശര്‍മ്മ ക്രൂരമായി തല്ലി. അബോധാവസ്ഥയില്‍ നിലത്തുവീണപ്പോള്‍ ആണ് പ്രശ്‌നം ഗുരുതരമായി എന്നു മനസിലായത്. ഉടനെ അമോറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇതോടെ കുട്ടിയുടെ മൃതദേഹം ആശുപത്രിയിലുപേക്ഷിച്ച് ശര്‍മ്മ മുങ്ങി. പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha