നിങ്ങൾ വാദം കേൾക്കാൻ അർഹരല്ല;സി.ബി.ഐ അഴിമതികേസില്‍ വിവരങ്ങള്‍ ചോര്‍ന്നതില്‍ ചീഫ് ജസ്റ്റിസിന് അസംതൃപ്തി; കേസിൽ വാദം കേള്‍ക്കുന്നത് നവംബർ 29ലേക്ക് നീട്ടി
സിബിഐ അഴിമതിക്കേസില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടും, മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ നല്‍കിയ മറുപടിയും ചോര്‍ന്നതില്‍ സുപ്രീംകോടതിക്ക് അസംതൃപ്തി.നിർബന്ധിത അവധിനൽകി സി.ബി.െഎ ഡയറക്ടറുടെ ചുമതലയിൽനിന്ന് മാറ്റിനിർത്തിയത് ചോദ്യം ചെയ്ത് അലോക് വർമ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രോഷം പ്രകടിപ്പിച്ചത്.
മറുപടി നല്കാന്‍ അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചതിലും ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി. അലോക് വര്‍മ്മയ്ക്കെതിരെയുള്ള സിവിസി റിപ്പോര്‍ട്ടും അതിന് അദ്ദേഹം സമര്‍പ്പിച്ച മറുപടിയും കോടതി പരിശോധിച്ചു.
സി ബി.െഎ ഡയറക്ടറുടെ മറുപടി അച്ചടിച്ചു വന്ന ന്യൂസ് പോർട്ടൽ റിപോർട്ടിെൻറ കോപ്പി അലോക് വർമയുടെ അഭിഭാഷകൻ എഫ്.എസ് നരിമാന് കോടതി നൽകി.
താങ്കൾ മുതിർന്ന അഭിഭാഷകനാണെന്നും ഇതെങ്ങനെ ചോർന്നുെവന്നും കോടതി നരിമാനോട് ചോദിച്ചു. തനിക്ക് അറിയില്ലെന്നായിരുന്നു അഭിഭാഷകെൻറ മറുപടി.കേസില്‍ വാദത്തിനുള്ള അര്‍ഹത പോലും അഭിഭാഷകര്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 29ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത് നീട്ടി വെച്ചത്.
കേസ് കേള്‍ക്കാന്‍ വിസമ്മതിച്ചതിനെതിരെ 89കാരനായ മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാനും തന്റെ അസംതൃപ്തി കോടതിയെ ബോധിപ്പിച്ചു. .ഇത് കണ്ട താന്‍ ഞെട്ടിയിരിക്കുകയാണ് എന്നാണ് നരിമാന്‍ കോപ്പി വായിച്ച ശേഷം കോടതിയോട് പറഞ്ഞത്. വാര്‍ത്ത നല്‍കിയ ,സ്ഥാപനവും ജേര്‍ണലിസ്റ്റും ചോദ്യം ചെയ്യപ്പെടണം എന്നും നരിമാന്‍ പറഞ്ഞു.
ഒരു രാത്രി മുഴുവന്‍ ജോലി ചെയ്തിട്ടാണ് താന്‍ വന്നത്- അദ്ദേഹം പറഞ്ഞു. മറുപടി ചോര്‍ന്നതില്‍ വിശദീകരണം നല്‍കാന്‍ സമയം വേണമെന്ന് നരിമാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പ് വിശദീകരണം നല്‍കാന്‍ കോടതി നരിമാന് അനുമതി നല്‍കി.
അലോക് വർമക്കെതിരെ സി.ബി.െഎ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന നൽകിയ പരാതി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വിജിലൻസ് കമീഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇൗ റിപ്പോർട്ടിൽ വർമക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ സുപ്രീംകോടതി പറഞ്ഞിരുന്നു.
ഇതേക്കുറിച്ച് സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരം അലോക് വർമ നവംബർ 19നാണ് വിശദീകരണം മുദ്രവെച്ച കവറിൽ കൈമാറിയത്.
അതേസമയം, അലോക് വർമയുെട റിപ്പോർട്ട് ചോർത്തിക്കിട്ടിെയന്ന ആരോപണം ന്യൂസ് പോർട്ടൽ നിഷേധിച്ചു. ഇത് അലോക് വർമ കോടതിക്ക് മുദ്രവെച്ച കവറിൽ നൽകിയ റിപ്പോർട്ട് അല്ലെന്നും സി.വി.സിയുടെ ചോദ്യങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടിയാണെന്നും പോർട്ടൽ വിശദീകരിച്ചു.
https://www.facebook.com/Malayalivartha