രഹസ്യമായി രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിനെ വിവാഹമണ്ഡപത്തിൽ വച്ച് ആദ്യഭാര്യയും ബന്ധുക്കളും കയ്യോടെപൊക്കി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...
രഹസ്യമായി രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിനെ വിവാഹമണ്ഡപത്തിൽ വച്ച് ആദ്യഭാര്യയും ബന്ധുക്കളും കയ്യോടെപൊക്കി. വരന്‍ തന്നെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിവാഹം കഴിച്ചതാണെന്ന വാദവുമായി ഒരു യുവതിയും അവരുടെ ബന്ധുക്കളുമാണ് എത്തിയത്. പിന്നീട് വന്‍ ബഹളമാണ് ഉണ്ടായത്.
ആദ്യം വധുവിന്റെ വീട്ടുകാര്‍ ഇക്കാര്യം വിശ്വസിച്ചില്ല. എന്നാല്‍ 2012 മുതല്‍ തമ്മില്‍ ഇഷ്ടപ്പെട്ട ശേഷം ഒക്ടോബറില്‍ വിവാഹിതരായതിന്റെ രേഖകള്‍ ഉള്‍പ്പെടെ യുവതി ഹാജരാക്കിയതോടെ സംഭവത്തിന്റെ ഗതി മാറുകയായിരുന്നു. വരന്‍ നേരത്തെ ഒന്ന് കെട്ടിയതാണെന്ന് വധുവോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. വരനെ വധുവിന്റെ വീട്ടുകാര്‍ വളഞ്ഞിട്ട് തല്ലി. ഇയാളിപ്പോള്‍ നൈനിറ്റാളിലെ ബിഡി പാണ്ഡേ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പരിക്ക് സാരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പിന്നീട് മൂന്ന് കുടുംബങ്ങളും കൂടി പ്രശ്‌നപരിഹാരത്തിന് മല്ലിറ്റാള്‍ പൊലീസ് സ്റ്റേഷനില്‍ ഒത്തുചേര്‍ന്നെങ്കിലും അവിടെയും ബഹളമായിരുന്നു. വാഗ്വാദത്തിന് ശേഷം വരന്റെ കുടുംബക്കാര്‍ മയപ്പെട്ടു. ഒത്തുതീര്‍പ്പിന് നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കാന്‍ പറഞഞതിനെ തുടര്‍ന്ന് വധുവിന്റെ കുടുംബം 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. കല്യാണത്തിന് ചിലവായ തുകയും, നേരിട്ട അപമാനവും കണക്കിലെടുത്താണ് തുക നിശ്ചയിച്ചത്.
2 ലക്ഷം രൂപ പൊലീസ്സ്‌റ്റേഷനില്‍ വച്ചുതന്നെ വധുവിന്റെ കുടുംബം കൈപ്പറ്റി. ബാക്കി തുക കടം പറഞ്ഞ് വരന്റെ വീട്ടുകാരും പിരിഞ്ഞുപോയി. 18 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് പൊലീസ് സാന്നിധ്യത്തില്‍ വധുവിന്റെ വീട്ടുകാര്‍ എഴുതി ഒപ്പിട്ടുനല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha