പ്രണയിനിയെ ക്രൂരമായി കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം അതെ മുറിയിൽ തന്നെ യുവാവ് ഫാനില്‍ തൂങ്ങി മരിച്ചു
തിങ്കളാഴ്ച രാവിലെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുമന്‍ കോളനിയിലുള്ള ഫ്ലാറ്റില്‍ എത്തുകയായിരുന്നു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഇതേതുടര്‍ന്ന് പൊലീസ് വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. കാമുകിയെ കഴുത്തറുത്ത് കൊന്നശേഷം യുവാവ് ജീവനൊടുക്കി. 23 കാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നതിന് ശേഷമാണ് കാമുകനായ അവിഷേക് ജീവനൊടുക്കിയത്. ഡല്‍ഹിയിലെ ചതര്‍പുറിലാണ് സംഭവം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. പശ്ചിമബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ആറ് മാസമായി പെണ്‍കുട്ടി ഡല്‍ഹിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്ത് വരികയായിരുന്നു. പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നതിന് ശേഷം അവിഷേക് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫ്ലാറ്റിന് അകത്തെത്തിയ പൊലീസ് കണ്ടത് ചേതനയറ്റ രണ്ട് ശരീരങ്ങളായിരുന്നു. കഴുത്തറുത്ത് കൊന്ന നിലയില്‍ നിലത്തുകിടക്കുന്ന പെണ്‍കുട്ടിയും സമീപത്തുള്ള ഫാനില്‍ തൂങ്ങി നില്‍ക്കുന്ന യുവാവിനെയുമാണ് പൊലീസ് കണ്ടത്. അവിഷേകിന്‍റെ മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രണയ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇത്തരത്തിലൊരു കുറ്റ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.
https://www.facebook.com/Malayalivartha