കാമുകന്റെ മുന്നിൽ കാമുകിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; ആറംഗ നരാധമന്മാരുടെ ക്രൂരത യുവാവിനെ മര്‍ദ്ദിച്ചവശനാക്കി തൂണിൽ കെട്ടിയിട്ട ശേഷം
കർണ്ണാടകയിൽ കാമുകന്റെ മുന്നിൽ കാമുകിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി റിപ്പോർട്ടുകൾ. കാമുകനൊപ്പം ബീച്ചിൽ നിൽക്കവേ അറബിക സംഘം ക്രൂരതയ്ക്ക് ഇരയാക്കിയതായാണ് പോലീസ് നൽകിയ വിവരം.
ഇക്കഴിഞ്ഞ 18ന് ഉച്ചകഴിഞ്ഞ് മംഗലൂരുവിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചില്‍ വച്ചായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. കാമുകനൊപ്പമെത്തിയ ബണ്ട്വാള്‍ സ്വദേശിനിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. കേസില്‍ ആറു പേരെ പൊലീസ് പിടികൂടി. ഇവരില്‍ രണ്ട് പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
കമിതാക്കള്‍ ബീച്ചിലെത്തിയ സമയം ആറു പേര്‍ ചുറ്റും വന്നു നില്‍ക്കുകയും ശല്യപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങി. ഇതിന് പിന്നാലെ് യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം സംഘം സമീപത്തെ തൂണില്‍ കെട്ടിയിടുകയും യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
എന്നാല്‍ സംഭവ ശേഷം യുവതി ഭയം കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ബീച്ചില്‍ കൂട്ടമാനഭംഗം നടന്നതായി നാട്ടുകാരുടെ ഇടയില്‍ ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ അന്വേഷണം നടത്തുകയുമായിരുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷ്ണര്‍ ടി ആര്‍ സുരേഷ് പറഞ്ഞു.
പൊലീസ് അന്വേഷണത്തിനൊടുവില്‍ തിങ്കളാഴ്ച യുവതിയെ തിരിച്ചറിയുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പ്രതികളെ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് അക്രമിക്കപ്പെട്ട യുവതിയും യുവാവും.
https://www.facebook.com/Malayalivartha