ഭോപ്പാല്‍ വാതക ദുരന്തത്തിനു പിന്നാലെ ഭാരത സര്‍ക്കാറിന് സഹായ വാഗ്ദാനങ്ങളുമായി ഇറ്റലി എത്തിയിരുന്നു;രാജീവ് ഗാന്ധി സര്‍ക്കാര്‍ താൽപ്പര്യം പ്രകടിപ്പിച്ചില്ല;ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ഹോമി ജെ.എന്‍ ടെലിയര്‍ഖാന്‍ രാജീവ് ഗാന്ധി സര്‍ക്കാറിന് എഴുതിയ കത്തിൽ പറയുന്നു

ഭോപ്പാല്‍ വാതക ദുരന്തത്തിനു പിന്നാലെ ഭാരത സര്‍ക്കാറിന് സഹായ വാഗ്ദാനങ്ങളുമായി ഇറ്റലി എത്തിയിരുന്നെന്നും എന്നാല്‍ ഭാരത സര്‍ക്കാര്‍ ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നും കാണിച്ച് ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ഹോമി ജെ.എന്‍ ടെലിയര്‍ഖാന്‍ ഭാരത സര്‍ക്കാറിന് എഴുതിയ കത്ത് പുറത്ത്.
1976ല്‍ മിലാനു സമീപം സെവിസോയില്‍ സമാനമായ ദുരന്തം നേരിട്ടതിന്റെ പരിചയ സമ്പത്തുള്ള ഇറ്റലി, ഭോപ്പാൽ ദുരന്തത്തിൽ ഭാരത സര്‍ക്കാറിന് സഹായ വാഗ്ദാനവുമായി റോമിലെ ഇന്ത്യന്‍ അംബാസിഡറെ സമീപിക്കുകയായിരുന്നു. എന്നാല്‍ അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യം എടുത്തിരുന്നില്ല.
അന്ന് രാജീവ് ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന സര്‍ള ഗ്രെവാലിനെഴുതിയ കത്തിലാണ് ടെലിയര്‍ഖാന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരുവരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ടെയ്‌ലര്‍ഖാന്‍ 1998 ജൂണിലും.
സര്‍ള 2002ലുമാണ് മരണപ്പെട്ടത്.
നമ്മുടെ ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ച് ഇറ്റലി അറിഞ്ഞയുടന്‍ തന്നെ ഇന്ത്യന്‍ അംബാസിഡര്‍ എന്ന നിലയില്‍ അവർ എന്നെ സമീപിച്ചു. ഇന്ത്യയ്ക്ക് എല്ലാ പരിഹാര നടപടികളും വിശദീകരിച്ചു നല്‍കാനും 1976 മല്‍ മിലാനോയില്‍ സമാനമായ ദുരന്തം നേരിട്ടപ്പോള്‍ ഉപയോഗിച്ച പുത്തന്‍ സാങ്കേതിക വിദ്യയുടെ കാര്യമടക്കം വിശദീകരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. ദുരന്തം നടന്ന സ്ഥലത്തേക്ക് എന്നെ കൊണ്ടുപോകുകയും അവർ സ്വീകരിച്ച നടപടികൾ എല്ലാം തന്നെ കാണിച്ചുതരുകയും ചെയ്തു.
തുടർന്ന് ഇതുസംബന്ധിച്ച കാര്യങ്ങള്‍ അവര്‍ വിശദീകരിച്ചു നല്‍കാനായി ഒരു കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കുകയും ഇംഗ്ലീഷിൽ അടികുറിപ്പോടെ ഞങ്ങൾക്കായി തയ്യാറക്കിയ ഒരു വീഡിയോ കാസറ്റും കളർ ആല്‍ബങ്ങളും ഞങ്ങൾക്ക് വിശദീകരിച്ചു നല്‍കുകയും ചെയ്തു.
കൂടാതെ അവരാൽ കഴിയുന്ന സഹായങ്ങളെല്ലാം ഒരു ഭേദഭാവമൊന്നും നോക്കാതെ ചെയ്ത തരാമെന്ന് വാഗ്ദാനവും നൽകി. ഈ ചെയ്തതെല്ലാം തന്നെ നമ്മുടെ രാജ്യത്തോടും ജനങ്ങളോടുമുള്ള സ്‌നേഹം കൊണ്ടുമാത്രമായിരുന്നു. ഞാനിതെല്ലാം വിദേശകാര്യ മന്ത്രാലയം വഴി ഭാരത സര്‍ക്കാറിന് അയച്ചു. എന്നാല്‍ എനിക്ക് പിന്നീട് യാതൊരു മറുപടിയും ലഭിച്ചില്ല.’ 1986 ഒക്ടോബര്‍ 28ന് ടെലിയര്‍ഖാന്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ഭോപ്പാല്‍ ദുരന്തം കഴിഞ്ഞ് 22 മാസങ്ങള്‍ക്കുശേഷമാണ് ഈ കത്ത് എഴുതിയിരിക്കുന്നത്.
ടെയ്‌ലര്‍ഖാന്റെ കത്തിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയുന്നത് 1986 നവംബറിലാണ് . അന്ന് ഡയറക്ടര്‍ ലെവല്‍ ഓഫീസറായിരുന്ന ജെ.എന്‍ ചൗബെ അഡീഷണല്‍ സെക്രട്ടറിയ്ക്ക് ഭോപ്പാല്‍ വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു കുറിപ്പിലാണ് ഈ കത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത് . അപ്പോഴേക്കും ടെലിയര്‍ഖാന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരികയും ന്യൂനപക്ഷ കമ്മീഷനില്‍ അംഗമായി ചേരുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























