ടി . ആര്‍.എസ് അധ്യക്ഷന്‍ ചന്ദ്രശേഖര റാവുവിന്റെ റാലി തടസപ്പെടുത്താന്‍ ആഹ്വാനം;തെലങ്കാന പി.സി.സി സ്ഥാനാർഥി രേവന്ത് റെഡ്ഢി കസ്റ്റഡിയിൽ

ടി ആർ എസ് അധ്യക്ഷൻ കെ ചന്ദ്രശേഖര റാവുവിന്റെ റാലിയെ തടയണമെന്ന് ആഹ്വനം ചെയ്ത തെലങ്കാന പി.സി.സി സ്ഥാനാർഥി രേവന്ത് റെഡ്ഢി കസ്റ്റഡിയിൽ.ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സ്വവസതിയില്‍ നിന്നും രേവന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.കൊടങ്കല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണിയാൾ.
കൊടങ്കല്‍, ബോംറാസ്‌പേട്ട്, ദൗലത്താബാദ് എന്നീ മണ്ഡലങ്ങളില്‍ ചന്ദ്രശേഖര റാവു നയിക്കുന്ന മെഗാറാലി ഇന്ന് നടക്കാനിരിക്കെയാണ് പൊലീസ് നടപടി.
ഡിസംബര്‍ രണ്ടിന് രേവന്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രശേഖര റാവുവിന്റെ റാലിയെ തടണമെന്ന് ആഹ്വാനം ചെയ്തുവെന്ന് തെളിഞ്ഞതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.
രേവന്ത് റെഡ്ഢിയുടെ അനുയായികള്‍ റാലി തടസപ്പെടുത്തുകയാണെങ്കിൽ അത് മണ്ഡലത്തിലെ ക്രമസമാധാനപാലനത്തെ സാരമായി ബാധിക്കും- കമ്മീഷന്‍ അധ്യക്ഷന്‍ രജത് കുമാര്‍ നോട്ടീസില്‍ പറയുന്നു.
കമ്മീഷന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെഡ്ഢിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇതിനുപുറമേ, കഴിഞ്ഞ ആഴ്ച രേവന്ത് റെഡ്ഢിയുടേയും അനുയായികളുടേയും വീട്ടില്‍ നടന്ന പരിശോധനയില്‍ 51 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
അതേസമയം, ബി.ജെ.പിയും തെലങ്കാന രാഷ്ട്രീയ സമിതിയും തമ്മില്‍ രാഷ്ട്രീയ വാതുവെപ്പ് നടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞിരുന്നു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും മോദിയും ഇരട്ട സഹോദരന്മാരെ പോലെയാണെന്നും അവര്‍ ജുംല(പൊള്ളയായ വാഗ്ദാനം) സഹോദരന്മാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























