കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാൻ ചോദിച്ചത് പത്തുദിവസം ; എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി . കർഷകരുടെ പ്രീതി കോൺഗ്രസിനൊപ്പം
അധികാരമേറ്റ് 10 ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ കാര്‍ഷികകടങ്ങളും എഴുതിത്തള്ളുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലുള്ള കാര്‍ഷിക കടം എഴുതിത്തള്ളല്‍ നടപടി തുടങ്ങി. ഇപ്പോൾ രാജസ്ഥാനിലും സര്‍ക്കാര്‍ കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളി
മൂന്ന് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു മാതൃക കാണിച്ചു സർക്കാർ .
"10 ദിവസത്തെ സമയമാണ് ഞങ്ങള്‍ ചോദിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ഞങ്ങളത് ചെയ്തു", എന്നാണ് മൂന്ന് സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിനെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. രാജ്സഥാനിൽ വായ്പ എഴുതിത്തള്ളാൻ അശോക് ഗെഹ്ലോട്ട് സർക്കാർ പത്തു ദിവസത്തെ സാവകാശം തേടിയിരുന്നു..
കോൺഗ്രസിന് വോട്ടുചെയ്താൽ, അധികാരത്തിലെത്തി പത്തു ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളും എന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. കോൺഗ്രസ്സ് പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത് .
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിലൂടെ ഏതാണ്ട് 56,000 കോടി രൂപയും ബാധ്യതയുണ്ടാകും എന്ന് കരുതുന്നു.
ആകെ 1.87 ലക്ഷം കോടി രൂപ പൊതുകടമാണ് സംസ്ഥാനത്തിനുള്ളത്. കര്‍ഷകര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ചെറുകിട കര്‍ഷകരുടെ പെണ്‍മക്കളുടെ വിവാഹത്തിന് 51000 രൂപ ധനസഹായം തുടങ്ങിയവയും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ്.
പൊതുമേഖലാ, സഹകരണ ബാങ്കുകളില്‍ നിന്നായുള്ള രണ്ട് ലക്ഷം രൂപ വരെയുള്ള ലോണുകള്‍ ആണ് എഴുതിത്തള്ളുന്നത് .
ഇന്നലെ പാര്‍ലമെന്റില്‍ രാഹുല്‍ പ്രധാനമന്ത്രിയെ ഇക്കാര്യത്തില്‍ വെല്ലുവിളിച്ചിരുന്നു. രാജ്യത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ല എന്നായിരുന്നു പ്രഖ്യാപനം
നാലരവർഷം ഭരിച്ചിട്ടും പാവപ്പെട്ട കർഷകരുടെ ഒരു രൂപ പോലും മോദി സർക്കാർ എഴുതിത്തള്ളിയില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. “ ദരിദ്രന്റെയും കർഷകന്റെയും
നാലരവർഷം ഭരിച്ചിട്ടും പാവപ്പെട്ട കർഷകരുടെ ഒരു രൂപ പോലും മോദി സർക്കാർ എഴുതിത്തള്ളിയില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. ദരിദ്രന്റെയും കർഷകന്റെയും ചെറുകിട കച്ചവടക്കാരന്റെയും കീശയിൽ കൈയിട്ടെടുത്ത 3.5 ലക്ഷം കോടി രൂപ പ്രധാനമന്ത്രിയുടെയും ബി.ജെ.പി. പ്രസിഡന്റിന്റെയും സുഹൃത്തുക്കളായ ഇരുപതോളം വ്യവസായികളുടെ കടം എഴുതിത്തള്ളാനാണ് ഉപയോഗിച്ചത്. ഇതിൽ 45,000 കോടി അനിൽ അംബാനിക്കുമാത്രമാണ് കൊടുത്തത്. ഈ തുക മതി രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും മുഴുവൻ കാർഷികകടങ്ങളും എഴുതിത്തള്ളാൻ... രാഹുൽ പറഞ്ഞു.
മധ്യപ്രദേശിലും ഛത്തിസ്ഗഡിലും മുഖ്യമന്ത്രിമാരായ കമൽ നാഥും ഭൂപേഷ് ബാഖേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ വായ്പ എഴുതിത്തള്ളിയ ഉത്തരവിൽ ഒപ്പുവെച്ചിരുന്നു.ഇപ്പൊൽമൂന്നു സംസ്ഥാനങ്ങളിലെയും കാർഷിക കടങ്ങൾ എഴുതി തള്ളിയത് വഴി കോൺഗ്രസ്സ് കർഷകരുടെ പ്രീതി പിടിച്ചു പറ്റിക്കഴിഞ്ഞു
https://www.facebook.com/Malayalivartha