കോടികൾ പൊടിച്ച് മകളുടെ വിവാഹാഘോഷങ്ങൾ കൊണ്ടാടിയ മുകേഷ് അംബാനിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക്
അത്യാഢംബരമായി മകളുടെ വിവാഹാഘോഷങ്ങൾ കൊണ്ടാടിയ റിലയൻസ് ഉടമ മുകേഷ് അംബാനിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക്. കോടികൾ പൊടിച്ച് മകളുടെ വിവാഹം അംബാനി ആര്‍ഭാടമായി നടത്തി എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹത്തിന് വേണ്ടി ഒന്നും തന്നെ ചെയ്തില്ലെന്ന് സത്യപാൽ മാലിക് അംബാനിയെ കുറ്റപ്പെടുത്തി. ബുധനാഴ്ച കശ്മീരിൽ പതാകദിനാഘോഷ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അംബാനിയെ പേരെടുത്തുപറയാതെ മാലിക് വിമർശിച്ചത്.
“ഇന്ത്യയിലെ ധനികരിലൊരാൾ മകളുടെ വിവാഹത്തിന് 700 കോടി രൂപ ചെലവഴിച്ചിരിക്കുന്നു. എന്നാൽ, ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ഒന്നുംതന്നെ നൽകിയില്ല. ഈ 700 കോടികൊണ്ട് ജമ്മുകശ്മീരിൽ 700 സ്കൂളുകൾ തുറക്കുകയോ 7000-ത്തോളം സൈനികരുടെ വിധവകൾക്ക് അവരുടെ മക്കളെ വളർത്തുകയോ ചെയ്യാമായിരുന്നു” -മാലിക് പറഞ്ഞു.
ഒരോ ദിവസം കഴിയുന്തോറും ജമ്മുകാശ്മീരിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സമ്ബന്നരാകുകയാണെന്നും ജമ്മുകശ്മീരിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും ദിനംപ്രതി സമ്പന്നരായി വരികയാണെന്നും എന്നാൽ, കാരുണ്യപ്രവർത്തനങ്ങൾക്കായി ആരും പണം ചെലവഴിക്കുന്നില്ലെന്നും മാലിക് കുറ്റപ്പെടുത്തി. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ഇവരാരും അറിയുന്നില്ല. ഇത്തരക്കാരെ അഴുകിയ ഉരുളക്കിഴങ്ങുപോലെയാണ് താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha