കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളുമടക്കമുള്ളവയിലേക്ക് നുഴഞ്ഞുകയറി ഇനി മൂന്നാമതൊരാളും... രാജ്യത്തെ കമ്ബ്യൂട്ടറുകളുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കി കേന്ദ്രത്തിന്റെ പൂട്ട്... ഉത്തരവിറക്കി കേന്ദ്ര സർക്കാർ

രാജ്യത്തെ പൗരന്മാരുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോൺ അടക്കമുള്ളവ നിരീക്ഷണത്തിൽ വെക്കാനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇൻഫർമേഷൻ സെക്യൂരിറ്റി ആക്ടിലെ റൂൾ നാല് പ്രകാരമുള്ള ഉത്തരവ് വ്യാഴാഴ്ചയാണ് സൈബർ ആൻഡ് ഇൻഫോർമേഷൻ സെക്യൂരിറ്റി വിഭാഗത്തിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. രാജ്യസുരക്ഷയുടെ ഭാഗമായി പത്ത് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പൗരന്മാരുടെ കമ്ബ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും അടക്കമുള്ളവയിലേക്ക് നുഴഞ്ഞുകയറി വിവരങ്ങള്‍ ശേഖരിക്കാനും നിരീക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇക്കാര്യം വ്യക്തമാക്കുന്ന ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
ഐ.ടി ആക്ടിലെ 69 (1) സെക്ഷന്‍ പ്രകാരമാണ് ഈ ഉത്തരവെന്ന് സര്‍ക്കുലറില്‍ പറയുന്നു. വിവരങ്ങള്‍ കൈമാറുകയും ശേഖരിക്കുകയും ചെയ്യുന്ന ഏതൊരു കമ്ബ്യുട്ടറും ഉപകരണവും പിടിച്ചെടുക്കാനും നിരീക്ഷിക്കാനും ഡേറ്റകള്‍ കണ്ടെടുക്കാനും അനുമതി നല്‍കുന്നതാണ് ഉത്തരവ്. പൗരന്റെ മൗലികാവകാശങ്ങളുടെയും സ്വകാര്യതയുടെയും വ്യക്തിജീവിതത്തിന്റെയും മേലുള്ള കടന്നുകയറ്റമാണ് ഈ ഉത്തരവെന്ന വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ഒരാൾ കേസിൽ പ്രതിയായാൽ, ഒരാളെ കുറിച്ച് രാജ്യത്തിന് സംശയം ഉണ്ടായാൽ, രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെങ്കിൽ കോടതിയെ ബോധിപ്പിച്ച് മുൻകൂർ അനുമതി വാങ്ങി മാത്രമേ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചിരുന്നുള്ളൂ.
എന്നാൽ, പുതിയ ഉത്തരവ് പ്രകാരം ഇനി കമ്പ്യൂട്ടറുകളിൽ കടന്നു കയറി നിരീക്ഷിക്കാം, ഡേറ്റ പിടിച്ചെടുക്കാം, ഡേറ്റ ഡീക്കോഡ് ചെയ്യാം, ഡേറ്റകൾ വിശകലനത്തിന് വിധേയമാക്കാം എന്നിവക്ക് മുൻകൂർ അനുമതി ആവശ്യമില്ല. ഇന്‍റലിജൻസ് ബ്യൂറോ, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സെന്‍റർ ബ്യൂറോ ഒാഫ് ഡയറക്ട് ടാക്സ്, ഡയറക്ടർ ഒാഫ് റവന്യൂ ഇന്‍റലിജൻസ്, സി.ബി.ഐ, എൻ.ഐ.എ, കാബിനറ്റ് സെക്രട്ടറിയേറ്റ് (റോ), ജമ്മു കശ്മീർ, വടക്ക് കിഴക്കൻ, അസം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഒാഫ് സിഗ്നൽ ഇന്‍റലിജൻസ്, ഡൽഹി പൊലീസ് കമീഷണർ എന്നിവർക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇന്ത്യൻ പൗരന്‍റെ സ്വകാര്യതയിലേക്ക് രാജ്യത്തെ 10 ഏജൻസികൾക്ക് കടന്നു കയറാനും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിരീക്ഷിക്കാനും ഡേറ്റ പിടിച്ചെടുക്കാനും പുതിയ ഉത്തരവിലൂടെ കേന്ദ്ര സർക്കാറിന് സാധിക്കുമെന്നാണ് ഐ.ടി വിദഗ്ധന്മാർ ചൂണ്ടിക്കാട്ടുന്നത്.
2000 ലെ ഐടി നിയമത്തിന്റെ സെക്ഷൻ 69(1) അനുസരിച്ചാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുവഴി രാജ്യത്തിന്റെ സമഗ്രത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, ക്രമസമാധാനം എന്നിവ പരിഗണിച്ചുകൊണ്ട് ആവശ്യമെങ്കില്‍ ഏജന്‍സികള്‍ക്ക് കംപ്യൂട്ടര്‍ വിവരങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കാനാവും. ഉത്തരവ് അനുസരിച്ച് കംപ്യൂട്ടറിന്റെ ഉടമസ്ഥതയുള്ള ടെലികോം സേവനതാദാക്കളും, ഉപയോക്താക്കളും ഏതൊരു വ്യക്തിയും ഏജന്‍സികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സാങ്കേതിക സഹായങ്ങളും ചെയ്തിരിക്കണം. അല്ലാത്തപക്ഷം അവര്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.
https://www.facebook.com/Malayalivartha























