അദ്ദേഹത്തോട് ഇങ്ങനെ ചെയ്തത് ആരായാലും ഒരു ദയവുമില്ലാതെ വെടിവെച്ച് കൊല്ലണം ! ; കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ കൊലവിളി വിവാദത്തിലേയ്ക്ക്
ബാംഗ്ലൂർ മാണ്ഡ്യയിലെ ജനതാദള്‍ നേതാവ് എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെ വെടിവെച്ച് കൊല്ലാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഉത്തരവിടുന്ന ദൃശ്യങ്ങൾ വിവാദത്തിലേയ്ക്ക്. കൊലപാതകം നടത്താന്‍ നിര്‍ദ്ദേശിക്കുന്ന ദൃശ്യങ്ങളടക്കം ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്.
പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ പ്രകാശിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്തി കൊന്നവരെ ഒരു ദയയുമില്ലാതെ വെടിവെച്ചുകൊല്ലാന്‍ കുമാര സ്വാമിയുടെ ശബ്ദരേഖ സഹിതമുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. പ്രകാശിന്റെ കൊലപാതകം അറിയിച്ച ഇന്റലിജന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് കുമാരസ്വാമി നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
തിങ്കളാഴ്ചയാണ് മദ്ദൂരില്‍ വെച്ച് പ്രകാശ് രാജ് കൊല്ലപ്പെട്ടത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന പ്രകാശിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ‘അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു. അങ്ങനെയുള്ള ഒരാള്‍ കൊല്ലപ്പെട്ടത് എന്നില്‍ ഞെട്ടലുളവാക്കുന്നു. ആരാണ് അദ്ദേഹത്തോട് ഇങ്ങനെ ചെയ്തത് എന്നറിയില്ല. ആരായാലും ഒരു ദയയുമില്ലാതെ അയാളെ വെടിവെച്ച് കൊല്ലണം. ഒരു പ്രശ്‌നവുമുണ്ടാകില്ല’.- സ്വകാര്യ ചാനല്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ കുമാര സ്വാമി പറയുന്നു.
എന്നാല്‍ സംഭവം വിവാദമായതോടെ പ്രതികരണവുമായി കുമാര സ്വാമി തന്നെ രംഗത്തെത്തി. പെട്ടന്നുണ്ടായ വൈകാരിക നിമിഷത്തില്‍ അങ്ങനെ പറഞ്ഞുപോയതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. അതേസമയം, മുഖ്യമന്ത്രി എന്ന നിലയില്‍ ഇത് സംബന്ധിച്ച് ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കുമാരസ്വാമിയുടെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കാത്ത പ്രകോപമപരമായ പ്രവൃത്തിയാണ് കുമാരസ്വാമിയുടേതെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ പ്രതികരിച്ചു.
https://www.facebook.com/Malayalivartha