കൈനോക്കാനെത്തുന്ന സ്ത്രീകളെ വശീകരിച്ച് അനാശാസ്യത്തിന് പ്രേരിപ്പിക്കൽ; ഒടുവിൽ നടുറോഡിൽ പട്ടാപ്പകല്‍ കൈനോട്ടക്കാരനെ വെട്ടിവീഴ്ത്തി
പട്ടാപ്പകല്‍ കൈനോട്ടക്കാരനെ വെട്ടിക്കൊന്നു. തമിഴ്നാട് തിരുപ്പൂരിലാണ് അരുംകൊല നടന്നത്. കുമാരന്‍ റോഡിനോട് ചേര്‍ന്നുള്ള പാര്‍ക്കിലെ കൈനോട്ടക്കാരനായ രമേശാണ് കൊല്ലപ്പെട്ടത്. കൈനോക്കാനെത്തുന്ന സ്ത്രീകളെ വശീകരിക്കുകയും ദുരുപയോഗം ചെയ്യുകയും ഇയാളുടെ ശീലമാണെന്നാണാരോപിച്ചാണ് കൊലയെന്നാണ് സൂചന. കൊലയാളിയുടെ കാമുകിയെ കാണാതായ സംഭവവുമായി കൊലപാതകത്തിന് ബന്ദമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഹെല്‍മറ്റ് ധരിച്ചെത്തിയ കൊലയാളിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തിരുപ്പൂരിലെ ബെന്നി സ്ട്രീറ്റിലെ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കൈനോട്ടക്കാരനെയാണ് വടിവാള്‍ കൊണ്ട് വെട്ടിക്കൊന്നത്. ഹെല്‍മറ്റ് ധരിച്ച് പിന്തുടര്‍ന്ന് വന്നയാള്‍ വെട്ടി വീഴ്ത്തുകയും തുടരെ തുടരെ വെട്ടുകയും ചെയ്തു. ആളുകള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം. പൊലീസ് എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. വെട്ടിയ ശേഷം ജനങ്ങളെ നോക്കി കൊലയാളി അക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
സമീപത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ച് കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുപ്പൂര്‍ വെസ്റ്റ് പൊലീസ്. അതേ സമയം മറ്റൊരാളുടെ ഭാര്യയെ വശീകരിക്കണമെന്നാവശ്യപ്പെട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കുംഭകോണം സ്വദേശി സമീപിച്ചിരുന്നെന്നും വിസമ്മതിച്ചതിനാല്‍ കത്തി ഉപയോഗിച്ച് കുത്തിയിരുന്നെന്നും രമേശിന്‍റെ ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. ഇതാണോ അരുംകൊലയിലേയ്ക്ക് നയിച്ചതെന്നും സംശയമുണ്ട്.
https://www.facebook.com/Malayalivartha