പൊതുഇടങ്ങളിലെ നിസ്‌ക്കാര നിരോധനത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാരിനെതിരെ നോയ്ഡയിലെ മൾട്ടിനാഷണൽ കമ്പനികൾ കോടതിയിലേക്ക്
ഉത്തർപ്രദേശ് സർക്കാരിനെതിരെ മള്‍ട്ടിനാഷണല്‍ കമ്പനികൾ കോടതിയിലേക്ക്. പാര്‍ക്കുകളടക്കമുള്ള പൊതുസ്ഥലങ്ങളിലും മറ്റും മുസ്ളീങ്ങള്‍ക്ക് വെള്ളിയാഴ്ചകളിലെ നിസ്‌ക്കാരം അനുവദിക്കില്ലെന്ന് നോയ്ഡ പൊലീസ് സെക്ടര്‍-58 ലെ കമ്പനി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ്ഉത്തർ പ്രദേശ് സർക്കാരിനെതിരെ കമ്പനികൾ കോടതിയെ സമീപിക്കുന്നത് .
ഇക്കാര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്ന് വ്യക്തത വരുത്തിയ ശേഷം നടപടിക്കെതിരേ കോടതിയെ സമീപിക്കാനാണ് കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്.
ഡിസംബര്‍ 14നാണ് പൊതുസ്ഥലങ്ങളിലെ നിസ്‌ക്കാരം നിരോധിച്ചു കൊണ്ട് ഉത്തർപ്രദേശ് സർക്കാർ നോട്ടീസ് പുറത്തു വിട്ടത് . ഇതിന് പിന്നാലെ പാര്‍ക്കില്‍ വര്‍ഷങ്ങളായി നിസ്‌ക്കാരം നടത്തുന്ന പലരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ജീവനക്കാര്‍ നിയമം ലംഘിച്ചാല്‍ അതിന് ഉത്തരവാദികള്‍ കമ്പനികൾ ആയിരിക്കും എന്നായിരുന്നു പൊലീസ് നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. അതുകൊണ്ട് ഇസ്ളാമിക ജീവനക്കാരെ ശ്രദ്ധിക്കാനാണ് കമ്പനികൾക്ക് കൊടുത്തിട്ടുള്ള നിര്‍ദ്ദേശം.
പാര്‍ക്കുകള്‍ പോലെ പലരും വന്നു പോകുന്ന തുറന്ന സ്ഥലങ്ങൾ നിസ്‌ക്കാരത്തിന് വേദിയാക്കുന്നത് സാമൂഹ്യസൗഹാര്‍ദ്ദം തകര്‍ക്കുന്നതായി ചില ഹിന്ദുഗ്രൂപ്പുകള്‍ പരാതിപ്പെട്ടെന്നാണ് നോയ്ഡയിലെ പൊലീസ് സീനിയര്‍ സുപ്രണ്ട് വ്യക്തമാക്കിയിരിക്കുന്നത്. കമ്പനികളെ നോക്കാന്‍ 58 പൊലീസ് സ്റ്റേഷനുകള്‍ക്കാണ് നിര്‍ദ്ദേശം കിട്ടിയത്. എച്ച് സിഎല്‍ ഉള്‍പ്പെടെ 12 എംഎന്‍സി കള്‍ക്ക് കഴിഞ്ഞയാഴ്ച നോട്ടീസും കിട്ടി.
വെള്ളിയാഴ്ചകളില്‍ സെക്ടര്‍ 58 ലെ പാര്‍ക്കില്‍ പാര്‍ക്കുകളില്‍ നിസ്‌ക്കാരം നടക്കുന്നു.അവരോട് അങ്ങിനെ ചെയ്യരുതെന്ന് പറയണമെന്നും അവര്‍ ഇനിയും പാര്‍ക്കിലേക്ക് പോയാല്‍ അതിന്റെ ഉത്തരവാദികളായി നിയമലംഘനത്തിന് ഉത്തരവാദിത്വം പറയേണ്ടി വരിക കമ്പനികളായിരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു. സെക്ടര്‍ 58 ലെ പാര്‍ക്കില്‍ നിസ്‌ക്കാരം നഗര ന്യായാധിപന്‍ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോഴും ചിലര്‍ അത് ചെയ്തുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നോട്ടീസ് എല്ലാ മതങ്ങളെയും ലക്ഷ്യമിട്ടുള്ളതാണെന്ന് നോയ്ഡയിലെ എസ്‌എസ്‌പി പറയുന്നു.
https://www.facebook.com/Malayalivartha