ദേശീയ പണിമുടക്ക്: ഹർത്താലായത് കേരളത്തിലും ബംഗാളിലും

തൊഴിലാളി സംഘടനകള്‍ ഇന്നും നാളെയുമായി നടത്തുന്ന ദേശീയ പണിമുടക്ക് കേരളത്തിലും ബംഗാളിലും മാത്രം ഹര്‍ത്താലായി മാറി. . രാജ്യതലസ്ഥാനമായ ദില്ലിയിലും പ്രധാന നഗരമായ മുംബൈയിലും ജനജീവിതത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല.
സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പങ്കെടുക്കുന്നു. 19 തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലും പശ്ചിമബംഗാളിലാണ് പണിമുടക്ക് ഏറെ ബാധിച്ചിട്ടുള്ളത് .കര്‍ണാടകയിലും പൊതുസംവിധാനം സ്തംഭിച്ചിട്ടുണ്ട്. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ഒഡീഷയിലും പണിമുടക്കിനോടനുബന്ധിച്ച് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗാളില്‍ പണിമുടക്കിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു. കൊല്‍ക്കത്തയില്‍ സമരം നടത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരേയും നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ അസൻ സോളിൽ തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി.
ഒഡീഷയില്‍ പണിമുടക്കിയ തൊഴിലാളികള്‍ ഭുവനേശ്വറില്‍ ദേശീയ പാത 16 ഉപരോധിച്ചു. വടക്ക് കിഴക്കാന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. രാജ്യതലസ്ഥാനമായ ദില്ലിയിലും മറ്റു പ്രമുഖ നഗരങ്ങളിലും പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനങ്ങള്‍ നടത്തി. റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും രാജ്യത്ത് എല്ലായിടത്തും മെട്രോ ട്രെയിനുകള്‍ പതിവ് പോലെ സര്‍വ്വീസ് നടത്തുന്നുണ്ട്
അസമിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ നടക്കുന്നു. ട്രെയിനുകളും തടയുന്നുണ്ട്. ത്രിപുരയില്‍ ഹര്‍ത്താലിന് സമാനമാണ് സ്ഥിതി.
ഒരു രീതിയിലുളള പണിമുടക്കുകളേയും പിന്തുണയ്ക്കേണ്ടെന്ന നിലപാടാണ് ബംഗാളില്‍ മമത ബാനർജി എടുത്തിട്ടുള്ളത്. പണമിടുക്ക് ദിവസങ്ങളില്‍ അവധിയില്‍ പ്രവേശിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗതത്തെ ബാധിക്കാതിരിക്കാന്‍ 500 അധിക ബസ്സുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അധിക പോലീസിനേയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ജനജീവിതം സ്തംഭിക്കുന്ന സമരക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മമത സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്..പ്രതിഷേധത്തിനിറങ്ങിയ സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട് . അതേസമയം രാജ്യമെമ്പാടും പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. വാഹനങ്ങള്‍ തടയില്ലെന്ന് സമരാനുകൂലികള്‍ അറിയിച്ചിരുന്നെങ്കിലും ട്രെയിനുകള്‍ അടക്കം തടയുന്ന കാഴ്ചയാണ് ഉള്ളത്. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നും തൊഴിലാളി യൂണിനുകള്‍ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ ഭൂരിപക്ഷം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. കെഎസ്ആര്‍ടിസി -സ്വകാര്യ ബസ്സുകളും ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തിട്ടുണ്ട്.
സമാനമാണ് കേരളത്തിലെ അവസ്ഥയും ..അടിക്കടിയുണ്ടായ ബി ജെ പി ഹർത്താലിനെ തുടർന്നുണ്ടായ ദേശീയപണിമുടക്ക് കേരളത്തിൽ ജനജീവിതത്തെ ബാധിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പേട്രിയോൾ ബാങ്കുകൾ അടക്കം കടകൾ അടച്ചിടാനുള്ള ആഹ്വാനം നൽകുന്നതും തുറന്ന കടകൾ നിർബന്ധപൂർവ്വം അടപ്പിക്കുന്നതിനും മുൻ നിരയിൽ നിൽക്കുന്നത് ഭരണകക്ഷിയിലെ നേതാക്കൾ തന്നെ .
പലയിടത്തും സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. ട്രെയിനുകള്‍ അനിശ്ചിതമായി വൈകുകയാണ്. തിരുവനന്തപുരത്തും കോഴിക്കോട്ടും ആലപ്പുഴയിലും തൃപ്പൂണിത്തുറയിലും ട്രെയിനുകള്‍ തടഞ്ഞു. സ്വകാര്യബസ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ജോലിക്കെത്തേണ്ടവരും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെടേണ്ടവരും വഴിയില്‍ കുടുങ്ങി. ബസ് സ്റ്റാന്‍ഡുകളില്‍ ഒട്ടേറെപ്പേരാണു കുടുങ്ങിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ഇതുവരെ സര്‍വീസ് തുടങ്ങിയിട്ടില്ല. നാളെ കൂടി പണിമുടക്ക് തുടരുന്നതോടെ ജനജീവിതം ദുസ്സഹമാകും എന്നുറപ്പിക്കാം
https://www.facebook.com/Malayalivartha





















