എന്റെ ഹൃദയം അവൾ അടിച്ചുമാറ്റി... എങ്ങനെയെങ്കിലും എനിക്കത് തിരികെ വേണം; പോലീസിനെ വട്ടം ചുറ്റിച്ച് യുവാവ്

താന്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടി തന്റെ ഹൃദയം മോഷ്ടിച്ചെന്നും അത് തിരിച്ചെടുത്തു തരണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. പരാതി നല്‍കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ യുവാവ് ഉറച്ചുനിന്നതോടെ പോലീസ് ഉന്നത ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്തു. ഒടുവില്‍ 'മോഷ്ടിക്കപ്പെട്ട ഹൃദയം' സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ ഇന്ത്യന്‍ നിയമത്തില്‍ വകുപ്പില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരനെ പോലീസ് തിരിച്ചയയ്ക്കുകയായിരുന്നു. നാഗ്പൂരാണ് വ്യത്യസ്തമായ സംഭവം അരങ്ങേറുന്നത്.
മോഷണം, തട്ടിപ്പ്, പിടിച്ചുപറി കൊലപാതകം തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുന്ന പോലീസിനു മുന്‍പില്‍ നാഗ്പൂര്‍ സ്വദേശിയുടെ പരാതി എത്തിയത്. ആ വിചിത്ര പരാതിയില്‍ അക്ഷരാര്ധത്തില് പോലീസ് വട്ടം ചുറ്റി .
അവളെന്റെ ഹൃദയം കട്ടെടുത്തു സാറേ.. എങ്ങനെയെങ്കിലും കണ്ടെത്തി തിരിച്ചെടുത്തുതരണം..ഈ വാക്കുകൾക്ക് മുന്നിൽ എങ്ങനെ പറഞ്ഞു മനസിലാക്കും എന്നതാണ് ഇവരെ കുഴപ്പിക്കുന്നത്. വസ്തുക്കള്‍ കാണാതായി എന്നുള്ള പരാതികളില്‍ പോലീസ് നടപടിയെടുക്കാറുണ്ടെങ്കിലും ഈ പരാതിയില്‍ എന്തുചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല. തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും അവര്‍ പരാതിക്കാരനോട് പറഞ്ഞു. ഒരു വഴിയും ലഭിക്കാതെ വന്നതോടെ പോലീസ് ഉദ്യോഗസ്ഥന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരിലേക്ക് പരാതി കൈമാറുകയായിരുന്നു.
തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരാതിക്കാരനുമായി സൗഹാര്‍ദ്ദപരമായി സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനയിലെ ഒരു നിയമവും വച്ച് തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha





















