Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

രാഹുലിനെ മോദി പെണ്ണുകേസിൽ പെടുത്തി; 56 ഇഞ്ചുകാരന് വിറയലോ; രാഹുലിനെ സ്ത്രീവിരുദ്ധനായി ചിത്രീകരിച്ച് റഫേല്‍ വിഷയം പൂഴ്ത്താനാനുള്ള ശ്രമവുമായി മോദിജിയും പരിവാരങ്ങളും

11 JANUARY 2019 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു

പതിനാലാം വയസ്സില്‍ ഹിമാലയത്തിലെ കൊടുംതണുപ്പില്‍ വെളുപ്പിനെ എഴുന്നേറ്റു കുളിച്ചിട്ടുള്ള നരേന്ദ്രമോദിയോടാണോ രാഹുല്‍ ഗാന്ധിയുടെ കളി. ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളുമായി മോദിയുടെ പിന്നാലെ ഒരാഴ്ചയായി നടക്കുന്ന രാഹുലിന് സ്വപ്നത്തില്‍ കാണാത്ത പണിയാണ് മോദിജി കൊടുത്തത്. കുപ്രസിദ്ധമായ റഫാല്‍ക്കേസ് ആദ്യമായി ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് ഒന്നുംമനസ്സിലാകാത്ത വിധത്തില്‍ അതിനെ മാറ്റിയെടുക്കാന്‍ മോദിക്കു കഴിഞ്ഞത് അദ്ദേഹത്തിന്റെ കഴിവായി കാണുന്നവരുണ്ട്.

ഇപ്പോള്‍ റഫേല്‍ എന്നു പറഞ്ഞാല്‍ ഒരു പെണ്ണാണ്. അതായത് റഫേലിനെ പറഞ്ഞാല്‍ പെണ്ണിനെ അധിക്ഷേപിച്ചതായി മാറും. രാഹുലിനെ അങ്ങനെ സ്ത്രീവിരുദ്ധനായി ചിത്രീകരിച്ച് റഫേല്‍ വിഷയം പൂഴ്ത്താനാണ് മോദിജിയും പരിവാരങ്ങളും ശ്രമിക്കുന്നത്.

റഫേല്‍ യുദ്ധവിമാനം വാങ്ങുന്ന കാര്യത്തില്‍ അനില്‍ അംബാനിക്കുവേണ്ടി കളി‍ച്ച് രാജ്യത്തിന്റെ ഖജനാവില്‍നിന്ന് കോടാനുകോടി രൂപ വെട്ടിച്ചു എന്നതാണ് മോദി നേരിടുന്ന ആക്ഷേപം. പല തവണ ബിജെപി വക്താക്കള്‍ ്തിനു മറുപടി പറയാന്‍ ശ്രമിച്ചുവെങ്കിലും, മോദിക്കോ അനുയായികള്‍ക്കോ ഇനിയും ഉത്തരമില്ലാത്ത രണ്ട് ചോദ്യവുമായാണ് രാഹുല്‍ ഒരാഴ്ചയായി മോദിയുടെ പിന്നാലെ കൂടിയിരിക്കുന്നത്.

1. എന്തു കൊണ്ട് ആദ്യ കരാര്‍ പ്രകാരമുള്ള 126 യുദ്ധവിമാനങ്ങള്‍ക്കു പകരം 36 യുദ്ധവിമാനങ്ങള്‍ മതി എന്നു് തീരുമാനിച്ചു?

2. ഒരു വിമാനത്തിന് 560 കോടി രൂപയായിരുന്നത് എങ്ങനെ 1,600 കോടി രൂപയായി?

ഇവയാണ് ആ ചോദ്യങ്ങള്‍. പാര്‍ലമന്റില്‍ ഇതു ചോദിച്ചതും മോദി തനിക്ക് പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ ക്ലാസുണ്ടെന്നും പറഞ്ഞ് മുങ്ങിക്കളഞ്ഞു. രാഹുല്‍ വിട്ടുകൊടുത്തില്ല. ചോദ്യത്തിനുത്തരം കിട്ടിയേ മോദിയെ വിടൂ എന്നു തീര്‍ത്തു പറഞ്ഞു. അങ്ങനെയാണ് മറുപടി പറയാന്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ മോദി നിയോഗിച്ചത്. രണ്ടര മണിക്കൂറാണ് നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ രാഹുലിനു മറുപടി പറഞ്ഞത്. മറുപടിയില്‍ ഈ രണ്ടു ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരമില്ലായിരുന്നു. എന്തിന് 126 യുദ്ധവിമാനം വേണ്ടിടത്ത് 36 ആക്കി ചുരുക്കി? ഒരു വിമാനത്തിന് വെറും 560 കോടി രൂപ മതിയായിരിക്കേ 1600 കോടി രൂപയാക്കി മാറ്റിയതെന്തിന്? ഇതിനുത്തരം പറഞ്ഞാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി പുറത്തുവരുമെന്നാണ് രാഹുലും പല മാധ്യമങ്ങളും പറയുന്നത്. അങ്ങനെ ഒരഴിമതി ഇന്ത്യയിലുണ്ടാകണ്ട എന്നു നിര്‍ബന്ധമുള്ളതുകൊണ്ടാണോ എന്നറിയില്ല, മറുപടി പറയാന്‍ ഇതുവരെ മോദി തയ്യാറായിട്ടില്ല.

നിര്‍മ്മലാ സീതാരാമന്റെ മറുപടി പ്രസംഗം സത്യവിരുദ്ധമായ കാര്യങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് വലിയ വിവാദങ്ങള്‍ക്കു കാരണമായി. പിന്നീട് റഫേലിനെക്കുറിച്ച് എന്തു പറഞ്ഞാലും അത് നിര്‍മ്മാലാ സീതാരാമന് എതിരാണെന്നു പറയുന്ന തന്ത്രമാണ് ബിജെപിയും മോദിയുമെടുത്തത്. മോദി പെണ്ണിനെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കുകയാണെനന് രാഹുലിന് ചൂണ്ടിക്കാണിക്കേണ്ടി വന്നത് ഈ ഘട്ടത്തിലാണ്. രാജസ്ഥാനില്‍ നടന്ന കര്‍ഷക റാലിക്കിടെ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു. “56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയില്‍ ഒരു സ്ത്രീയോട് പറഞ്ഞു, സീതാരാമന്‍ജി എന്നെ രക്ഷിക്കൂ. എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാന്‍ കഴിയില്ല. എന്നെ പ്രതിരോധിക്കൂ’. ഇതായിരുന്നു രാഹുലിന്റെ പ്രസ്താവന. ഈ വാക്കുകളെടുത്താണ് രാഹുല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പറഞ്ഞ് മോദി രംഗത്തെത്തിയത്. രാഹുലിനെ മോദി വലിയ സ്ത്രീ വിരുദ്ധനാക്കി മാറ്റി. "അവര്‍ വനിതയായ പ്രതിരോധ മന്ത്രിയെ അപമാനിക്കുന്നു. അവര്‍ ഒരു മന്ത്രിയെ അല്ല അപമാനിച്ചത്, മറിച്ച് ഇന്ത്യയുടെ വനിതാ ശക്തിയെ ആണ് അപമാനിച്ചിരിക്കുന്നത്’. ഇതായിരുന്നു ഒരു റാലിയില്‍ പങ്കെടുക്കവേ, വിറയാര്‍ന്ന ശബ്ദത്തില്‍ തന്റെ സ്വതസിദ്ധമായ അഭിനയചാതുരിയില്‍ മോദിയുടെ പ്രതികരണം. അതൊയെ, രാഹുല്‍ ഗാന്ധി നിര്‍മ്മലാ സീതാരാമനെ ആക്ഷേപിച്ചു എന്നാക്കി വിഷയം തന്നെ മാറ്റുകയാണ് ബിജെപി ഇപ്പോള്‍.

പക്ഷേ, സ്ത്രീവിരുദ്ധനെന്ന അധിക്ഷേപത്തില്‍ ഭയന്ന് നിശബ്ദനാകാന്‍ ഭാവമില്ല എന്നതാണ് രാഹുലിന്റെ നിലപാട്. ബഹുമാനം എല്ലാവരും അര്‍ഹിക്കുന്നുണ്ടെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന തങ്ങളുടെ സംസ്‌കാരം വീട്ടില്‍ നിന്ന് തുടങ്ങുന്നതാണെന്നുമായിരുന്നു ഇതിന് രാഹുലിന്റെ പ്രതികരണം.

”എല്ലാവരും ബഹുമാനമര്‍ഹിക്കുന്നുണ്ട് മോദിജി, സ്ത്രീകളെ ബഹുമാനിക്കുന്ന ഞങ്ങളുടെ സംസ്‌കാരം വീട്ടില്‍ നിന്ന് തുടങ്ങുന്നതാണ്. താങ്കള്‍ വിറയല്‍ നിര്‍ത്തി ധൈര്യമുണ്ടെങ്കില്‍ എന്റെ ചോദ്യത്തിന് ഉത്തരം പറയുകയാണ് വേണ്ടത്.” ഇങ്ങനെയാണ് കഴിഞ്ഞ ദിവസം രാഹുല്‍ ട്വീറ്റ് ചെയ്തത്.

എന്തായാലും, ഇതിലെ 'സ്ത്രീകളെ ബഹുമാനിക്കുന്ന ഞങ്ങളുടെ സംസ്‌കാരം വീട്ടില്‍ നിന്ന് തുടങ്ങുന്നതാണ്' എന്ന പരാമര്‍ശം മോദി ഏറ്റെടുക്കാന്‍ സാദ്ധ്യത കാണുന്നില്ല. വിവാഹം കഴിച്ച പെണ്ണിനോട് ഒരു ബഹുമാനവും പുലര്‍ത്താതെ അവരെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ആള്‍ എന്ന അപഖ്യാതി നമ്മുടെ പ്രധാനമന്ത്രിയുടെ കൂടെത്തന്നെ ഉണ്ടാല്ലോ. ആ ആളാണോ എന്നെ സ്ത്രീവിരുദ്ധത പഠിപ്പിക്കുന്നത് എന്നതാവണം രാഹുലിന്റെ പ്രതികരണത്തിന്റെ പൊരുള്‍ എന്നു പറയപ്പെടുന്നു.

എന്തായാലും, റഫേല്‍ ഇപ്പോള്‍ അഴിമതിക്കേസല്ല, പെണ്ണുകേസാണ്. വാദിയായ രാഹുല്‍ ഗാന്ധി പ്രതിയായി. പ്രതിയായിരുന്ന മോദി സത്യവാദിയായി. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഭരണക്കാരും മാധ്യമങ്ങളും ചേര്‍ന്ന് കൊത്തിനുറുക്കി ജനങ്ങള്‍ക്കായി പുഴുങ്ങിയെടുത്തു തരുന്ന സംവാദരീതിയുടെ അവസാനത്തെ ഉദാഹരണമാണ് റഫേല്‍.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (53 minutes ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (2 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (2 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (3 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (3 hours ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (3 hours ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (3 hours ago)

Malayali Vartha Recommends