മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ അംബേദ്കറിന്‍റെ സ്വപ്നമാണ് ബിജെപി സർക്കാർ നടപ്പാക്കിയത്; ജനങ്ങളുടെ വിശ്വാസമാണ് ബിജെപിയുടെ ശക്തി; സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മോദി

ബിജെപി സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിൽ നടക്കുന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവർഷം കൊണ്ട് സകല മേഖലകളിലും രാജ്യത്തെ മുന്നിലെത്തിക്കാനായി എന്ന് അദ്ദേഹം അവകാശപ്പെട്ടു. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉന്നമനം ആണ് സാമ്പത്തിക സംവരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ അംബേദ്കറിന്‍റെ സ്വപ്നമാണ് ബിജെപി സർക്കാർ നടപ്പാക്കിയതെന്ന് മോദി പറഞ്ഞു. സാമ്പത്തിക സംവരണത്തെപ്പറ്റി ചിലർ വ്യാജ പ്രചരണം നടത്തുകയാണ്. എന്നാൽ നിലവിലെ സംവരണ അവകാശം അട്ടിമറിക്കാതെ ആണ് സാമ്പത്തിക സംവരണം സാധ്യമാക്കിയത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉന്നമനം ആണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളുടെ വിശ്വാസവുമാണ് ബിജെപി സർക്കാരിന്‍റെ ശക്തിയെന്നും രാജ്യത്ത് മാറ്റം ഉണ്ടാക്കാൻ ആവുമെന്ന് ബിജെപിക്ക് തെളിയിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. വല്ലഭായി പട്ടേൽ ആയിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എങ്കിൽ ഇന്ത്യയുടെ രൂപവും ഭാവവും മാറിയേനെ. 'ബേഠി ബചാവോ' എന്ന ആശയത്തെ പോലും ചിലർ പരിഹസിക്കുകയാണ്. ചിലർ കർഷകരെ രാഷ്ട്രീയ നേട്ടത്തിന് ആയുധം ആക്കുകയാണ്. കർഷകർക്ക് കൃഷി ചിലവിന്‍റെ ഒന്നര മടങ്ങു താങ്ങുവില ഉറപ്പാക്കുമെന്നും പ്രസംഗത്തിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
വികസന പദ്ധതികൾക്ക് താൻ തന്‍റെ പേര് നൽകിയില്ല. തനിക്ക് തന്നേക്കാൾ വലുതാണ് രാജ്യം എന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റിൽ വെറും രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഇന്നു വളർന്നു പന്തലിച്ചു. ദേശീയ കൗൺസിൽ യോഗത്തിന്‍റെ സന്ദേശം ഓരോ വീടുകളിലും എത്തണമെന്ന് പ്രധാനമന്ത്രി പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ പോരാടാൻ ഒരുമിച്ച് ബിഎസ്പി- എസ്പി സഖ്യം. പ്രഖ്യാപണവുമായി മായാവതിയും അഖിലേഷ് യാദവും രംഗത്ത്. ഇരുവരും സംയുക്തമായി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് മായാവതി സഖ്യം പ്രഖ്യാപിച്ചത്. സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് മായാവതി പറഞ്ഞു. എല്ലാ വ്യത്യാസങ്ങളും മാറ്റി വച്ച് ഒരുമിച്ച് നില്‍ക്കും. പ്രഖ്യാപനം അമിത് ഷായുടെയും മോദിയുടെയും ഉറക്കം കെടുത്തുമെന്നും മായാവതി പറഞ്ഞു.
https://www.facebook.com/Malayalivartha





















